Thursday, May 2, 2024
keralaNewspolitics

ഡിഎന്‍എ പരിശോധന ഫലം മുമ്പ് പീഡനക്കേസ് ബിനോയ് കോടിയേരി ഒത്തുതീര്‍പ്പാക്കി

മുംബൈ : ബിഹാര്‍ സ്വദേശിനി ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ പീഡനക്കേസ് ഒത്തുതീര്‍പ്പായി.ബിഹാര്‍ സ്വദേശിനിയുടെ ലൈംഗിക പീഡനക്കേസാണ് ബോംബെ ഹൈക്കോടതി ഒത്തുതീര്‍പ്പായത്. 80 ലക്ഷം രൂപയാണ് യുവതിക്ക് ബിനോയ് കൈമാറിയത്. ഈ തുക കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി ചെലവഴിക്കും. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച കാര്യങ്ങള്‍ കരാറില്‍ പറയുന്നില്ല. പണം കൈമാറിയതിന് പിന്നാലെയാണ് കോടതി കേസ് ഒത്തുതീര്‍പ്പാക്കിയത്.

ബിനോയ്ക്കെതിരെയുള്ള കേസുകള്‍ എല്ലാം പിന്‍വലിച്ചതായും നിയമനടപടികള്‍ അവസാനിച്ചതായും യുവതി അറിയിച്ചു. 2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായും ബന്ധത്തില്‍ എട്ടു വയസ്സുള്ള ആണ്‍കുട്ടിയുണ്ടെന്നും ആരോപിച്ച് യുവതി പരാതി നല്‍കുകയായിരുന്നു. മുംബൈ ഓഷിവാര പോലീസിലാണ് പരാതി നല്‍കിയിരുന്നത്. കുട്ടിയെ വളര്‍ത്താനുള്ള പണം ആവശ്യപ്പെട്ടായിരുന്നു പരാതി.

എന്നാല്‍ പിന്നാലെ പരാതി വ്യാജമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹര്‍ജി നല്‍കിയപ്പോള്‍ ബോംബെ ഹൈക്കോടതി ഡിഎന്‍എ പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചു. മഹാമാരിക്ക് ശേഷം കോടതിയുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തിയപ്പോള്‍ ഡിഎന്‍എ പരിശോധനാഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിലെത്തി. ഇതിന് പിന്നാലെയാണ് ഫലം പുറത്ത്് വിടുന്നതിന് മുന്‍പ് തന്നെ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. കേസ് കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു