Thursday, May 2, 2024
keralaNews

ജാമ്യത്തിന് ബിഷപ്പിനെ ഇടപെടുത്താന്‍ ബാലചന്ദ്രന്‍ 10 ലക്ഷം വാങ്ങി

നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിക്കുന്നതിനായി നെയ്യാറ്റിൻകര ബിഷപ്പിനെ ഉൾപ്പെടുത്തിയെന്ന് പറഞ്ഞ്  സംവിധായകൻ ബാലചന്ദ്രൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. കേസിന്റ കാര്യം പറഞ്ഞ് പലതവണയായി ബാലചന്ദ്രൻ  പണം വാങ്ങിയിരുന്നു . എന്നാൽ കൂടുതൽ പണം നൽകാത്തതിനെ തുടർന്നാണ്  ബാലചന്ദ്രൻ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ ഭീഷണിപ്പെടുത്തിയെന്നും ദിലീപ് പറഞ്ഞു . ബാലചന്ദ്രന്റെ സിനിമയിൽ  അഭിനയിക്കണമെന്ന ആവശ്യം നിരസിച്ചതും ശത്രുതയ്ക്ക് കാരണമായെന്നും ദിലീപ് പറയുന്നു.                                                                             ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ദിലീപിൻറെ ആരോപണം. ഇതുസംബന്ധിച്ച് ബാലചന്ദ്രനുമായുള്ള മൊബൈൽ ചാറ്റുകളുടെ  വിശദാംശങ്ങൾ അന്വേഷണ സംഘം പിടിച്ചെടുത്തതായും  ദിലീപ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. യുവ നടിയെ ആക്രമിച്ച കേസിൽ  അന്വേഷണം നടത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുഞാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്നാണ് കേസ് വഴി തിരിയുകയാണ്. ഈ കേസിലെ പ്രധാന സാക്ഷിയായി രംഗത്ത് വന്ന സംവിധായകൻ  ബാലചന്ദ്രൻ തൻറെ കയ്യിൽ നിന്നും പലതവണയായി 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന്  ദിലീപിൻറെ മൊഴിയാണ് കേസിൽ മറ്റൊരു വഴിതുറക്കുന്നത് . ഈ കേസിൽ ഇതിൽ മൂന്നു ദിവസം ദിലീപിനെയും മറ്റു പ്രതികളെയും പോലീസി ചോദ്യം ചെയ്യാൻ  കോടതി നിർദ്ദേശിച്ചിരിക്കുകയാണ് . ചോദ്യംചെയ്യലിൽ ലഭിക്കുന്ന  തെളിവുകളുടെ അടിസ്ഥാനത്തിലാവും കേസ് ഇനി മുന്നോട്ടു പോവുക.