Wednesday, May 1, 2024
indiaNews

കൊല്‍ക്കത്തയിലെ ഫ്‌ലാറ്റില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി

കൊല്‍ക്കത്ത  നഗരത്തിലെ ഗാര്‍ഡന്‍ റീച്ച് മേഖലയില്‍ ഇരുപത്തിയാറുകാരിയായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. സ്വന്തം ഫ്‌ലാറ്റില്‍ വെച്ചാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പതിനഞ്ചു ലക്ഷം രൂപയുടെ കവര്‍ച്ച ഫ്‌ലാറ്റില്‍ നടന്നതായി പൊലീസ് ബുധനാഴ്ച വ്യക്തമാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ഈ യുവതി മാത്രമായിരുന്നു അവരുടെ വീട്ടില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ സമയത്താണ് കൂട്ടബലാത്സംഗം നടന്നത്. തുടര്‍ന്നു നടന്ന വൈദ്യപരിശോധനകളില്‍ ആണ് ബലാത്സംഗം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്. അതേസമയം, തനിക്ക് യാതൊരു പരിചയവുമില്ലാത്ത രണ്ടു മൂന്നു യുവാക്കളെ എന്തിനാണ് ഈ യുവതി ഫ്‌ലാറ്റിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിച്ചതെന്ന് വ്യക്തമല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍, ഫ്‌ലാറ്റിലേക്ക് എത്തിയവരെ യുവതിക്ക് അറിയാമോ ഇല്ലയോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം വീട്ടില്‍ ഉണ്ടായിരുന്നു 15 ലക്ഷം രൂപയും ഈ അക്രമിസംഘം മോഷ്ടിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ഗാര്‍ഡന്‍ റീച്ച് പൊലീസ് സ്റ്റേഷനില്‍ യുവതി ബുധനാഴ്ച പരാതി രജിസ്റ്റര്‍ ചെയ്തു. കൊല്‍ക്കത്ത പൊലീസിലെ ഡിറ്റക്ടീവ് ഡിപ്പാര്‍ട്‌മെന്റ് അന്വേഷണം ആരംഭിച്ചു. അതേസമയം, കൂട്ട ബലാത്സംഗം ചെയ്യുന്നതിന് മുമ്ബായി യുവതിയെ കെട്ടിയിട്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. ഫോറന്‍സിക് സംഘം ഫ്‌ലാറ്റിലെ സാംപിളുകള്‍ പരിശോധിച്ചെന്നും മേഖലയിലെ സി സി

ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പൊലീസ് ഓഫീസര്‍ വ്യക്തമാക്കി.