Wednesday, May 8, 2024
keralaNews

കെഎസ്ആര്‍ടിസി ബസില്‍ അബോധാവസ്ഥയിലായ യുവാവിന്റെ രക്ഷകയായി സഹയാത്രികയായ നഴ്സ്.

കൊച്ചി: ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ അബോധാവസ്ഥയിലായ യുവാവിന്റെ രക്ഷകയായി സഹയാത്രികയായ നഴ്സ്.അങ്കമാലി സ്വദേശി വിഷണു(24) നാണ് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ നഴ്സായ ഷീജ രക്ഷകയായത്. കഴിഞ്ഞ 16ന് രാത്രിയിലാണ് സംഭവമുണ്ടായത്.ബസിലെ തിരക്കുകാരണം പിന്‍ഭാഗത്തേയ്ക്കായിരുന്നു ഷീബ നിന്നത്. മുന്നിലേക്ക് കയറി നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നില്‍ നിന്ന് ഒരാള്‍ വിളിച്ചു. തിരിഞ്ഞ് നോക്കിയപ്പോള്‍ യുവാവ് മറിഞ്ഞു വീഴുന്നതാണ് കണ്ടത്.ഉടന്‍ തന്നെ കൂടയുള്ളവരുടെ സഹായത്തോടെ പള്‍സ് പരിശോധിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഓടുന്ന ബസ് ആയതിനാല്‍ പള്‍സ് കൃത്യമായി അറിയാന്‍ സാധിച്ചില്ല.ഉടന്‍ തന്നെ പിസിആര്‍ നല്‍കുകയായിരുന്നു. യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ബസ് ജീവനക്കാര്‍ സഹകരിച്ചില്ലെന്ന് ഷീബ ആരോപിക്കുന്നു.

തുടര്‍ന്ന് ഷീജ തന്നെ ആശുപത്രിയില്‍ വിവരമറിയിച്ച് ഐസിയു ആംബുലന്‍സ് അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് ഹൃദ്രോഗം പോലെയുള്ള പ്രശ്നങ്ങളില്ലെന്ന് വ്യക്തമായി.എറണാകുളം മെഡിക്കല്‍ കോളേജിലുള്‍പ്പെടെ ജോലി ചെയ്തുള്ള അനുഭവ സമ്പത്തുണ്ട് ഷീബയ്ക്ക്. ന്യൂറോ സര്‍ജറി ഐസിയുവില്‍ ജോലി ചെയ്യുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും അടിയന്തിര സാഹചര്യം നേരിടാന്‍ സന്നദ്ധയാണ് ഷീബ.