Monday, April 29, 2024
EntertainmentkeralaNews

കല്‍പനയുടെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മകള്‍ ശ്രീമയിയും ‘അമ്മ വിജയലക്ഷ്മിയും.

മലയാള സിനിമയിലെ പകരംവെക്കാനില്ലാത്ത അഭിനേത്രിയായിരുന്നു നടി കല്‍പന. ഓരോ കഥാപാത്രങ്ങളിലും എന്തെങ്കിലുമൊക്കെ ഒരു പ്രത്യേകത ബാക്കിവെച്ചാണ് നടി മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്.പക്ഷെ ഇന്ന് കല്‍പന നമ്മോടൊപ്പം ഇല്ല. കല്‍പനയുടെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മകള്‍ ശ്രീമയിയും ‘അമ്മ വിജയലക്ഷ്മിയും. മകള്‍ക്ക് ‘അമ്മ മാത്രമായിരുന്നില്ല കല്‍പന മറിച്ച് ഒരു കൂട്ടുകാരികൂടിയായിരുന്നു, മീനു എന്നാണ് ശ്രീമയി അമ്മയെ വിളിച്ചിരുന്നതും. അമ്മ ഞങ്ങളെ വിട്ട് എങ്ങും പോയിട്ടില്ല എന്ന് തന്നെ വിശ്വാസിക്കാനാണ് ഞങ്ങള്‍ക്കിഷ്ട്ടം, ഏതോ ലൊക്കേഷനില്‍ നിന്ന് ചിരിച്ച മുഖത്തോടെ ഉച്ചത്തില്‍ വിശേഷവും പറഞ്ഞുകൊണ്ട് എപ്പോള്‍ വേണമെങ്കിലും അമ്മ വന്നു കയറുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം. അമ്മ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു പഠിപ്പിച്ചിരുന്നു. അതില്‍ ഏറ്റവും ആദ്യം ഗുരുത്വം. അതെപ്പോഴും നമ്മുടെ ഉള്ളില്‍ വേണമെന്ന് അമ്മ പറഞ്ഞിരുന്നു.പിന്നെ എളിമയാണ് ഏറ്റവും വലിയ ഗുണമെന്ന് മീനു പറയുമായിരുന്നു. മുതിര്‍ന്നവരെ കാണുമ്പോള്‍ കാലില്‍ തൊട്ട് തൊഴണം. കാരണവ സ്ഥാനത്തുള്ളവര്‍ വീട്ടില്‍ കയറി വരുമ്പോള്‍ കാലിന്‍ മേല്‍ കാല്‍ കയറ്റി വച്ച് ഇരിക്കരുത് അഹങ്കാരിയെന്ന പേര് കേള്‍പ്പിക്കരുത്. ഗുരുസ്ഥാനത്തുള്ളവരുടെ ശാപം വാങ്ങരുത് ഇതൊക്കെ എപ്പോഴും ഉളില്‍ ഉണ്ടാകണം എന്നും കൂടാതെ ഈശ്വര ഭക്തി, മനസ്സില്‍ എപ്പോഴും ഈശ്വരചിന്ത ഇതെപ്പോഴും മനസ്സിലുണ്ടാകണമെന്നും. അതും വെറും പ്രകടനമായ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയുള്ള ഭക്തിയാകരുത്. ഭക്തിയെന്നാല്‍ അത് മറ്റുള്ളവരോടുള്ള അലിവും, സ്‌നേഹവും ആര്‍ദ്രതയും ഒക്കെയാണെന്നാണ് അമ്മ എന്നെ പഠിപ്പിച്ചത്.അമ്മ സാമ്പത്തികമായി ഒരുപാട് പേരെ ഉള്ളതുപോലെ സഹായിച്ചിരുന്നു. എന്റെ ഉള്ളിലും അഭിനയ മോഹമുണ്ട്. അത് എന്റെ സിരകളില്‍ ഉള്ളതുപോലെ തോന്നാറുണ്ട്. പക്ഷെ അമ്മയോട് ഞാന്‍ ഒരിക്കല്‍ പോലും ഇതിനെകുറിച്ച് പറഞ്ഞിരുന്നില്ല. പിന്നെ ആകട്ടെ എന്ന് കരുതി കരുതി അത് പിന്നീട് പറയാന്‍ പറ്റാതെ പോയി. അത് ഉളില്‍ ഇപ്പോഴും ഒരു വിങ്ങലാണ്. ഞാനും കുഞ്ഞാറ്റയും (ഉര്‍വശിയുടെ മകള്‍), അമ്പാടിയും (ഉര്‍വശിയുടെ ഇപ്പോഴത്തെ മകന്‍) അങ്ങനെ ഞങ്ങള്‍ പിള്ളേര് സീറ്റെല്ലാം നല്ല കൂട്ടാണ്. വിശേഷ ദിവസങ്ങളില്‍ ഞങ്ങള്‍ ഒത്ത് കൂടാറുണ്ട്. എല്ലാവരുടെയും ഉള്ളില്‍ സിനിമ മോഹമുണ്ട്, പിന്നെ കഴിവും ഈശ്വര അനുഗ്രഹവും ഉണ്ടായാല്‍ സാധിക്കും എന്നും ശ്രീമയി പറയുന്നു.കല്‍പനയുടെ അമ്മ വിജയലക്ഷ്മിക്കും മകളുടെ കാര്യങ്ങള്‍ പറയുമ്പോള്‍ കണ്ണ് നനയുന്നുണ്ടായിരുന്നു. ‘മൂന്നു ജന്മത്തിലേക്കുള്ള ‘അമ്മ’ എന്ന വിളി അവള്‍ ഒരു ജന്മം കൊണ്ട് അവള്‍ വിളിച്ചു തീര്‍ത്തിട്ടാണ് പോയത്. അവള്‍ എല്ലാം എന്നോട് പറഞ്ഞിരുന്നു പക്ഷെ വിവാഹ ജീവിതത്തില്‍ അവള്‍ അനുഭവിച്ച വിഷമതകള്‍ മാത്രം എന്നില്‍ നിന്നും മറച്ചുവെച്ചു. അത് ചിലപ്പോള്‍ തനിക്ക് വിവാഹ മോചനം സംഭവിച്ചാല്‍ അത് കുടുംബത്തിന് നാണക്കേട് ആകും എന്ന കാരണംകൊണ്ടാകും എന്റെ കുഞ്ഞ് ഒരുപാട് മാനസിക വിഷമം അനുഭവിച്ചിരുന്നു എന്നും ആ അമ്മ പറയുന്നു.