Thursday, May 2, 2024
keralaLocal NewsNews

എരുമേലി ശബരിമല വിമാനത്താവളം; സാമൂഹികാഘാത പഠനം റിപ്പോര്‍ട്ട് ഇന്ന് നല്‍കും

എരുമേലി: നിർദ്ദിഷ്‌ട   എരുമേലി  ശബരിമല വിമാനത്താവള പദ്ധതിയുടെ സാമൂഹികാഘാത പഠനം നടത്തിയ സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡെവലെപ്‌മെന്‍റ് ഏജൻസി അന്തിമ റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും. സർക്കാരിനാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്.  സ്ഥലം നഷ്‌ടപ്പെടുന്നവർ ,  ഒഴിഞ്ഞു പോകേണ്ടി വരുന്നതിന്‍റെ ആശങ്കയും നഷ്ടപരിഹാരം ഉൾപ്പടെ കാര്യങ്ങളിൽ പ്രതീക്ഷയുമൊക്കെ എങ്ങനെയാണ് പഠനത്തിൽ പ്രതിപാദിച്ചിരിക്കുന്നതെന്ന് ഇന്ന് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതോടെ അറിയാം. നേരത്തെ കരട് റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും തുടർന്ന് മണിമല, എരുമേലി തെക്ക് വില്ലേജുകളിൽ പദ്ധതിക്കായി ഏറ്റെടുക്കാൻ നിശ്‌ചയിച്ച സ്ഥലത്തിന്‍റെ ഉടമകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടി രണ്ട്‌ ഹിയറിംഗുകൾ നടത്തുകയും ചെയ്തിരുന്നു. ഹിയറിംഗുകളിൽ ഉയർന്ന അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് അന്തിമ റിപ്പോർട്ട് തയാറാക്കി ഇന്ന് സർക്കാരിന് കൈമാറുന്നത്. ഇന്ന് റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചാലുടൻ വിദഗ്‌ധ സമിതി ഇതേക്കുറിച്ച്‌ പഠനം നടത്തും.കഴിഞ്ഞ ദിവസമാണ് ഏഴ് അംഗങ്ങൾ ഉൾപ്പെട്ട വിദഗ്‌ധ സമിതി രൂപീകരിച്ചത്. എംജി സർവകലാശാല സ്കൂൾ ഓഫ് ഇന്‍റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രഫസർ ഡോ. എം.വി. ബിജുലാലിന്‍റെ നേതൃത്വത്തിലാണ് ഏഴംഗ വിദഗ്ധ സമിതി. സർക്കാരിന്‍റെ 20 പദ്ധതികളുടെ വിദഗ്‌ധസമിതിയിൽ അംഗമായിട്ടുള്ളയാളാണ് ഡോ. ബിജുലാൽ.വിമാനത്താവള പദ്ധതി യാഥാർഥ്യമാകുമ്പോൾ ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ ഏതെല്ലാം തരത്തിലായിരിക്കും ബാധിക്കുക എന്നാണ് സമിതി പ്രധാനമായും പഠിക്കുന്നത്‌. കുടിവെള്ള ലഭ്യത, ജലസ്രോതസുകൾ, ഗതാഗതം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ വരാവുന്ന മാറ്റങ്ങളെക്കുറിച്ചും പുനരധിവാസത്തെ സംബന്ധിച്ചും പഠിച്ച്‌ സർക്കാരിന്‌ ശുപാർശ നൽകും.രണ്ട്‌ സാമൂഹ്യ ശാസ്ത്രജ്ഞരും രണ്ട്‌ പുനരധിവാസ വിദഗ്ധരും രണ്ട്‌ തദ്ദേശസ്ഥാപന ജനപ്രതിനിധികളും കിയാൽ എക്സിക്യൂട്ടീവ് ഡയറക്ടറും അടങ്ങുന്ന വിദഗ്ധസമിതിയോട്‌ രണ്ടു മാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ്‌ സർക്കാർ നിർദേശിച്ചിരിക്കുന്നത്.ഇന്ന് പ്രസിദ്ധീകരിക്കുന്ന സാമൂഹികാഘാത പഠന അന്തിമ റിപ്പോർട്ട് പദ്ധതിയിലെ സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കുള്ള തുടക്കം കൂടിയാണ്.  കിടന്നുറക്കം നൽകുന്ന നഷ്ടപരിഹാര സംബന്ധിച്ച ആശയക്കുഴപ്പം  നിലനിക്കുകയാണ് .