അമിത പലിശ ; സർവീസ് സഹകരണ ബാങ്കിനെതിരെ വായ്പ എടുത്തയാളിന്റ പരാതി.
വടശ്ശേരിക്കര സർവീസ് സഹകരണ ബാങ്കിൽ നിന്നും 2021 മാർച്ച് 9 ന് 90000 രൂപ വായ്പ എടുത്ത വ്യക്തി കൃത്യമായി മുതലും പലിശയും അടച്ചിട്ടും സെപ്റ്റംബർ മാസത്തെ ബാക്കി വായ്പയും പലിശയുമായി 122022 രൂപ പാസ് ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഏഴു മാസം കൊണ്ട് മുപ്പതിനായിരം രൂപയോളം അടച്ചത് ആണെന്നും ഇത്രയധികം തുക വരാൻ സാധ്യതയില്ലെന്നും ബാങ്കിൽ അറിയിച്ചിട്ടും തെറ്റുതിരുത്താൻ തയ്യാറാകാതെ ഉദ്യോഗസ്ഥർ പണമടയ്ക്കാൻ നിർബന്ധിക്കുകയാണന്നും വായ്പയെടുത്ത പേഴുംപാറ മേലെക്കല്ലറിയിൽ രഘു വി എസ് പറഞ്ഞു. എന്നാൽ പരാതി പരിഹരിച്ചില്ലെങ്കിൽ മേലധികാരികൾക്ക് പരാതി നൽകുമെന്നും രഘു പറഞ്ഞു.