Thursday, May 2, 2024
indiaNewspolitics

ത്രിപുരയില്‍ മുഖ്യമന്ത്രിയായി മാണിക് സാഹ തുടരും

അഗര്‍ത്തല: ത്രിപുരയില്‍ മുഖ്യമന്ത്രിയായി മാണിക് സാഹ തുടരും. ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം . എംഎല്‍എമാര്‍ ഏകകണ്ഠമായാണ് മണിക് സാഹയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തത്.  മുഖ്യമന്ത്രിയുടെയും പുതിയ മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. 60 അംഗ ത്രിപുര നിയമസഭയില്‍ 32 സീറ്റിലാണ് ബിജെപി ജയിച്ചത്. ഒരു സീറ്റില്‍ സഖ്യകക്ഷിയായ ഐപിഎഫ്ടിയും വിജയിച്ചു. തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ സാഹയായിരിക്കും മുഖ്യമന്ത്രിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിച്ചിരുന്നു. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടി ബിജെപി വീണ്ടും അധികാരത്തിലെത്തിയതോടെ അസ്തമിക്കുന്നത് ഇടതുപക്ഷത്തിന്റെ പ്രതീക്ഷയാണ്. കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ബിജെപി പരാജയപ്പെടുത്താം എന്ന് ചിന്തിച്ച ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ് ജനങ്ങള്‍ നല്‍കിയത്. വികസനം ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തിയ ബിജെപിയെ ജനങ്ങള്‍ വീണ്ടും അധികാര കസേരയില്‍ തിരഞ്ഞെടുക്കുകയായിരുന്നു.