Wednesday, May 15, 2024
keralaNewspolitics

ശബരിമല മാസ്റ്റര്‍ 335 കോടി അനുവദിച്ചു; പകുതിയില്‍ താഴെ ചിലവഴിച്ചു

തിരുവനന്തപുരം: ശബരിമല വികസന മാസ്റ്റര്‍ പ്ലാനില്‍ അനുവദിച്ച തുകയില്‍ പകുതിയില്‍ താഴെ ചിലവഴിച്ച് കേരള സര്‍ക്കാര്‍. ശബരിമല മാസ്റ്റര്‍ പ്ലാനിന് 335 കോടി അനുവദിച്ചത് . നിര്‍വഹണ പരാജയം നിയമസഭയില്‍ തുറന്ന് സമ്മതിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍.

കോന്നി എം എല്‍ എ കെ യൂ ജെനീഷ് കുമാറിന്റെ സബ് മിഷന് മറുപടി പറയവെയാണ് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും കെടുകാര്യസ്ഥത കെ രാധാകൃഷ്ണന്‍ തുറന്നു സമ്മതിച്ചത്.2050 വരെയുള്ള വികസനത്തിന് വേണ്ടി തയ്യാറാക്കിയ 3335 കോടിയുടെ മാസ്റ്റര്‍പ്ലാനാണ് ശബരിമല മാസ്റ്റര്‍ പ്ലാന്‍ എന്ന് അറിയപ്പെടുന്നത്.                                                                                                2011 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് വിഹിതം അനുവദിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുവദിച്ചത് 335 കോടി രൂപയാണ് . എന്നാല്‍ ഇതില്‍ നിന്ന് വെറും 141 . 25 കോടി രൂപ മാത്രാണ് ചിലവഴിച്ചത്. എന്നാല്‍ ഈ വര്‍ഷം ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വികസന പദ്ധതികള്‍ക്കായി 30 കോടി രൂപ ചെലവിടുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.                                                    കേന്ദ്രവിഹിതം കൂടി ഉള്‍പ്പെടുത്തി സമഗ്ര വികസനം നടപ്പാക്കും. കേന്ദ്ര വിഹിതം എത്രയാണ് എന്ന് മന്ത്രി സഭയില്‍ വെളിപ്പെടുത്തിയില്ല.