Thursday, May 2, 2024
keralaNewspolitics

വീണ്ടും ചങ്കുറപ്പോടെ പിണറായി സര്‍ക്കാര്‍

ചരിത്രം തിരുത്തി പിണറായി സര്‍ക്കാര്‍ രണ്ടാം വട്ടവും ഭരണത്തിലേക്ക് . പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയുള്ള മന്ത്രി സഭ.മുഖ്യമന്ത്രിയായി അധികാരത്തിലേറുന്നത് പോകുന്നത് പിണറായി വിജയന്‍ . 

 ചങ്കുറപ്പോടെ ക്യാപ്റ്റന്‍ മുന്നോട്ട് .

സഖാവ് പിണറായി വിജയന്‍ വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏല്‍ക്കുന്നു.മലയാളി കണ്ണും മനസും നിറഞ്ഞാവും ഈ കാഴച ആസ്വദിക്കുന്നത്.നിയമസഭയിലേക്ക് ആറാം വിജയം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ ഇത്തവണയും ധര്‍മടത്തുനിന്നാണ് ജയിച്ചത്.എന്നാല്‍ കേരളമൊട്ടാകെ മത്സരിച്ചത് പിണറായി ആണ് എന്ന് പറയേണ്ടി വരും.എല്ലാവരും വോട്ട് ചെയ്തത് പിണറായി വിജയനാണ്.വികസനങ്ങള്‍ക്കാണ്.                                                                                               വിവാദങ്ങളുടെ പിന്നാലെ പോകാതെ ജനം ചേര്‍ന്ന് നിന്നത് പിണറായി വിജയന്‍ എന്ന ക്യാപ്റ്റനൊപ്പമാണ്. കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കണമെങ്കില്‍, അവകാശം നേടിയെടുക്കണമെങ്കില്‍, നമ്മുടെ നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെങ്കില്‍, അഴിമതിരഹിത വികസനം യാഥാര്‍ഥ്യമാകണമെങ്കില്‍, ക്ഷേമം പുലരണമെങ്കില്‍, കേരളത്തില്‍ പുരോഗമന ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സര്‍ക്കാര്‍തന്നെ അധികാരത്തില്‍ തുടരണമെന്ന് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ വിധിയെഴുതിയിരിക്കുകയാണ്. ആ ജനവിധി പ്രാബല്യത്തിലാകുകയാണ് ഇന്ന്; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയോടെ.
കഴിഞ്ഞ അഞ്ചുവര്‍ഷം കേരള ചരിത്രത്തില്‍ത്തന്നെ സമാനതകള്‍ ഇല്ലാത്തവയായിരുന്നു. ഒന്നിനു പുറകെ ഒന്നായി നാം പ്രതിസന്ധികളെ നേരിടുകയും അതിജീവിക്കുകയും ചെയ്തു. ഓഖി, നിപാ, പ്രളയം, കാലവര്‍ഷക്കെടുതി, ഉരുള്‍പ്പൊട്ടലുകള്‍ എന്നിവയ്ക്കു ശേഷം ഒടുവില്‍ കോവിഡും വന്നു. അവയുടെയൊന്നും നടുവില്‍ കേരളം തളര്‍ന്നില്ല. കേരള ജനത അവയെ എല്ലാം ധീരതയോടെ നേരിട്ടു, പിണറായി വിജയന്‍ കേരളത്തിനൊപ്പം അല്ലെങ്കില്‍ മുന്നില്‍ നിന്ന് നയിച്ചു.ഒരു കാപ്പിത്തന്റെ ഉത്തരവാദിത്വത്തോടെ.                                       സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പാസില്ല; പിണറായി കയറിപ്പോകുന്നത് കണ്ടാല്‍ മതി എന്ന് ഒരാള്‍ പറയുന്നത് കേരളം ചരിത്രത്തില്‍ അപൂര്‍വമാണ്.അങ്ങനെ ഉറക്കെ പറഞ്ഞ മനുഷ്യരെ നമ്മള്‍ ഇന്ന് കണ്ടു .അത്രമേല്‍ പിണറായി വിജയന്‍ എന്ന നേതാവ് പ്രവര്‍ത്തന മികവ് കൊണ്ട് നമ്മെ കീഴ്പ്പെടുത്തി കളഞ്ഞു . സത്യപ്രതിജ്ഞ ചെയ്യുമമ്പോള്‍ ജനാര്‍ദനന്‍ ചേട്ടനെയും സുബൈദ ഉമ്മയെയും മറക്കാത്ത,നാടിന് ഉതകുന്ന ആളുകളെ മറക്കാത്ത ഈ മനുഷ്യനല്ലാതെ മറ്റാരാണ് മുഖ്യമന്ത്രിയാകുക.1945 മേയ് 24 ന് ജനനം. പിണറായി ശാരദ വിലാസം എല്‍പി സ്‌കൂള്‍, പെരളശേരി ഗവ.ഹൈസ്‌കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കെഎസ്എഫ് പ്രസിഡന്റ്, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, സംസ്ഥാന സെക്രട്ടറി (1998 2015) എന്നീ ചുമതലകള്‍ വഹിച്ചു.                                                                         1970, 77, 91 തിരഞ്ഞെടുപ്പുകളില്‍ കൂത്തുപറമ്പില്‍നിന്നും 1996ല്‍ പയ്യന്നൂരില്‍നിന്നും 2016 ല്‍ ധര്‍മടത്തുനിന്നും നിയമസഭാംഗമായി. 1996ലെ ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി-സഹകരണ വകുപ്പു മന്ത്രിയായിരുന്നു (199698). കഴിഞ്ഞ സര്‍ക്കാരില്‍ മുഖ്യമന്ത്രി എന്നതിനൊപ്പം ആഭ്യന്തരം, വിജിലന്‍സ്, ഐടി, യുവജനക്ഷേമം, അച്ചടി എന്നീ വകുപ്പുകളുടെയും ചുമതല വഹിച്ചു.ഭാര്യ: തലശ്ശേരി സെന്റ് ജോസഫ്സ് സ്‌കൂള്‍ അധ്യാപികയായിരുന്ന ടി.കമല. മക്കള്‍: വിവേക് കിരണ്‍, വീണ.