Sunday, May 19, 2024
keralaNews

നിഥിനായോട് തനിക്ക് പ്രണയമായിരുന്നു ; ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്ന് അഭിഷേക്

പാല :പാലായിൽ കോളേജ് വിദ്യാർത്ഥിനിയായ
തലയോലപറമ്പ് സ്വദേശിനി നിഥിനമോൾ (22) യെ പ്രണയം നിരസിച്ചതിന്റെ പേരിൽ
സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ
പ്രതിയായ കൂത്താട്ടുകുളം സ്വദേശി
അഭിഷേകിന്റെ പ്രതികരണം . നിഥിനായോട് തനിക്ക് പ്രണയമായിരുന്നു. കഴിഞ്ഞ ദിവസം എന്നോട് അകൽച്ച കാണിക്കുന്നതായി തോന്നിയെന്നും ഇതുമൂലം നിഥിനയെ ഒന്ന്
ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്ന് അഭിഷേക്
പോലീസിനോട് പറഞ്ഞു. എന്നാൽ വിചാരിച്ചതിനേക്കാൾ കൂടുതലാണ് സംഭവിച്ചതെന്നും അഭിഷേക് പറഞ്ഞു,
ഇന്ന് ഉച്ചക്കായിരുന്നു സംഭവം.
പരീക്ഷ കഴിഞ്ഞ് ഇറങ്ങി വരുകയായിരുന്ന നിഥിനയെ അഭിഷേക് കട്ടർ കത്തി കൊണ്ട് കഴുത്ത് അറുത്ത്
കൊലപ്പെടുത്തുകയായിരുന്നു.
ഇതിനിടെ തന്റെ മകന് സംഭവിച്ചത്
എന്താണെന്ന് അറിയില്ലെന്നും
അഭിഷേകിന്റെ പിതാവ് ബൈജു പറഞ്ഞു . കോളേജ് വിദ്യാർത്ഥിനിയുടെ
കൊലപാതകം പാലായെ അക്ഷരാർത്ഥത്തിൽ നടുക്കിയിരിക്കുകയാണ് . കണ്‍മുന്നില്‍ കണ്ട വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ ഇപ്പോഴും ഞെട്ടല്‍മാറാതെ നിൽക്കുകയാണ് പ്രദേശ വാസിയായ ജോസ് .
ഇരുവരും സംസാരിച്ചു നിൽക്കുന്ന സമയം പെട്ടെന്ന് അഭിഷേക് അക്രമിക്കുകയായിരുന്നു . ആദ്യം ഒന്നും മനസിലായില്ല. പക്ഷെ ശരീരമാസകലം രക്തം വാർന്ന് പെൺകുട്ടി നിലത്ത് വീണതോടെ ഭയന്നു പോയെന്നും ജോസ് പറഞ്ഞു.
അക്രമത്തെ തുടർന്ന് നിഥിനയെ
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല .
പെൺകുട്ടിയുടെ മൃതദേഹം മരിയൻ മെഡിക്കൽ സെൻ്ററിൽ വച്ചിരിക്കുകയാണ് . പോലീസ്
അഭിഷേകിനെ പിടികൂടിയെങ്കിലും
വിശദമായ ചോദ്യം ചെയ്യൽ നടത്തണമെന്നും പോലീസ് പറഞ്ഞു .
എന്നാൽ കോളേജിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത് . ഇതിനിടെ വിദ്യാർത്ഥികളിൽ
ഇത്തരത്തിലുണ്ടാകുന്ന മാനസികാവസ്ഥ സംബന്ധിച്ച് വിശദമായ പഠനങ്ങൾ വേണമെന്നും ഉന്നതാധികാരികൾ പറയുന്നു .