Monday, April 29, 2024
indiaNewsworld

സാമ്പത്തിക ഇടനാഴി; രാജ്യങ്ങളെ ബന്ധിപ്പിക്കുകയാണ് പ്രഥമ പരിഗണനയെന്ന് മോദി

ദില്ലി: ജി 20 ഉച്ചകോടിയില്‍ ഇന്ത്യ – ഗള്‍ഫ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി പ്രഖ്യാപനത്തില്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതാണ് പ്രഥമ പരിഗണനയെന്ന് മോദി വ്യക്തമാക്കി. അടുത്ത തലമുറക്കായി അടിത്തറ പാകുന്നു. ചൈനയുടെ വണ്‍ ബെല്‍റ്റ് പദ്ധതിക് ബദല്‍ ആയ പദ്ധതിയാണിത്.                                                             പുതിയ അവസരങ്ങള്‍ക്ക് വഴി തുറക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള അടിസ്ഥാന സൗകര്യങ്ങളിലെ വിടവ് നികത്തുകയാണെന്നും സുസ്ഥിരമായ ഉന്നത നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും ബൈഡന്‍ പറഞ്ഞു. അമേരിക്കയുടെ പങ്കാളികളോടൊപ്പം സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കി.                                                                          സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് പ്രതിജ്ഞാബദ്ധമെന്ന് ഫ്രാന്‍സ് പറഞ്ഞു. ഇടനാഴിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ പിന്തുണ അറിയിച്ചു. കൊവിഡ് ഭീഷണി മറികടന്നതു പോലെ പരസ്പര വിശ്വാസമില്ലായ്മയും കൂട്ടായി പരിഹരിക്കണമെന്ന് ഉച്ചകോടിയുടെ ആമുഖപ്രസംഗത്തില്‍ മോദി നിര്‍ദ്ദേശിച്ചു.                                                                                               ആഫ്രിക്കന്‍ യൂണിയന് ജി20യില്‍ അംഗത്വം നല്കണമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം ഉച്ചകോടി അംഗീകരിച്ചു. ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തില്‍ യുഎസ് പ്രസിഡന്റ് ജോബൈഡന്‍ ഉള്‍പ്പടെയുള്ള നേതാക്കളെ നരേന്ദ്ര മോദി സ്വീകരിച്ചു. സൗദി രാജകുമാരന്‍ മൊഹമ്മദ് ബിന്‍ സല്‍മാന്‍, യുഎഇ പ്രസിഡന്റ് മൊഹമ്മദ് ബിന്‍ സയിദ് അല്‍നഹ്യാന്‍, യുകെ പ്രധാനമന്ത്രി റിഷി സുനക്. ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് തുടങ്ങി 30 രാഷ്ട്രനേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.                                                                                                            വണ്‍ എര്‍ത്ത്, വണ്‍ ഫാമിലി എന്നീ വിഷയങ്ങളിലുള്ള സെഷനാണ് ഇന്ന് നടക്കുന്നത്. വൈകിട്ട് രാഷ്ട്രപതി ജി 20 നേതാക്കള്‍ക്ക് അത്താഴവിരുന്ന് നല്കും.