Sunday, May 19, 2024
indiaNewspoliticsworld

ജി20: ബെല്‍റ്റ് റോഡ് പദ്ധതിയില്‍ നിന്ന് പിന്മാറാനൊരുങ്ങി ഇറ്റലി

ദില്ലി: ജി 20 സമ്മേളം സമാപിച്ചതിന് തൊട്ടുപിന്നാലെ ഭാരതത്തിന്റെ അയല്‍രാജ്യമായ ചൈനയ്ക്ക് കനത്ത തിരിച്ചടി. ചൈനയുടെ സ്വപ്ന പദ്ധതിയായ ബെല്‍റ്റ് റോഡ് പദ്ധതിയില്‍ നിന്നും പിന്മാറാനൊരുങ്ങുകയാണ് ഇറ്റലി.                                          അമേരിക്കയുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഇറ്റലി പിന്മാറുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കരാറില്‍ നിന്ന് ഇറ്റലി പിന്മാറിയേക്കുമെന്ന് ജോര്‍ജിയ മെലോണി ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങിന് സൂചന നല്‍കിയെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയില്‍ നടന്ന 20 പേരുടെ ഉച്ചകോടിക്കിടെയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ സ്വപ്ന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡില്‍ നിന്ന് ഇറ്റലി പിന്മാറാന്‍ പദ്ധതിയിടുന്നതായി മെലോണി പറഞ്ഞത്.                                                                   ചൈനയുമായി സൗഹൃദബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. 2019ലാണ് ഇറ്റലി ഔദ്യോഗികമായി കരാറില്‍ ഒപ്പുവച്ചത്. കരാറില്‍ നിന്ന് പിന്മാറുന്നത് ഔദ്യോഗികമായി അറിയിക്കാന്‍ ഇറ്റലി തയ്യാറായിട്ടില്ല. ചൈനയുമായി വിപുലമായ വ്യാപാര ബന്ധമാണ് ഇറ്റലിക്കുള്ളത്. കരാറില്‍ നിന്ന് പിന്മാറുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപര ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇറ്റലി കണക്കുകൂട്ടുന്നു.                                                                                       കരാറില്‍ നിന്ന് പിന്മാറാന്‍ ഉദ്ദേശിക്കുന്നതായി ഇറ്റലി സഖ്യകക്ഷികള്‍ക്ക് സൂചന നല്‍കിയതായി ബ്ലൂംബെര്‍ഗ് ഈ വര്‍ഷമാദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍ ഇക്കാര്യം എങ്ങനെ അറിയിക്കണമെന്നതില്‍ ഇറ്റാലിയന്‍ സര്‍ക്കാറിന് തീരുമാനമായിട്ടില്ല. വരും മാസങ്ങളില്‍ താന്‍ ചൈന സന്ദര്‍ശിക്കുമെന്നും പ്രശ്‌നം സങ്കീര്‍ണമാണെന്നും ആണെന്നും മെലോണി പറഞ്ഞു.                                                                        കരാറില്‍ നിന്ന് പിന്മാറിയാല്‍ ഇറ്റലി പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇറ്റലിയിലെ ചൈനീസ് അംബാസഡര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജി20 ഉച്ചകോടിയില്‍ സ്വപ്ന പദ്ധതിയായ ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ചൈനയുടെ വണ്‍ ബെല്‍റ്റ് പദ്ധതിക് ബദല്‍ ആയ പദ്ധതിയാണ് ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രഖ്യാപനമായത്. ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി യാഥാര്‍ത്ഥ്യമാകുമ്പോഴുള്ള നേട്ടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വിവരിച്ചു.                                                                                                                        രാജ്യങ്ങളെ ബന്ധിപ്പിക്കുന്നത് ആണ് ഇടനാഴിയുടെ പ്രഥമ പരിഗണനയെന്നാണ് മോദി പറഞ്ഞത്. ഇന്ത്യയില്‍ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി അടുത്ത തലമുറക്ക് ആയി അടിത്തറ പാകുന്നതാണെന്നും മോദി വിവരിച്ചു. പുതിയ അവസരങ്ങള്‍ക്ക് വഴി തുറക്കുകയാണ് ലക്ഷ്യമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടത്.