Saturday, April 27, 2024
keralaNews

15 വയസുകാരിയുൂടെ പീഡനം: കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ജോത്സ്യന്‍ അറസ്റ്റില്‍

കോട്ടയം: വൈക്കത്ത് 15 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ജോത്സ്യന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ രോഗിയായ പിതാവിനെ സഹായിക്കാനെന്ന വ്യാജേന അടുത്തു കൂടിയായിരുന്നു വിമുക്തഭടന്‍ കൂടിയായ ജോല്‍സ്യന്‍ കൈമുറി സുദര്‍ശ(56)ന്റെ പീഡനം. പെണ്‍കുട്ടിയുടെ രോഗിയായ പിതാവിനെ സഹായിക്കാന്‍ എന്ന വ്യാജേന സുദര്‍ശനന്‍ അടുത്തു കൂടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ നവംബര്‍ മാസം 27- നായിരുന്നു പെണ്‍കുട്ടിയെ സുദര്‍ശനന്‍ ആദ്യം പീഡനത്തിന് ഇരയാക്കിയത്. സുദര്‍ശനന്റെ കടയില്‍ എത്തിയ പെണ്‍കുട്ടിക്ക് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കി. ബോധം വന്നപ്പോള്‍ കടയോടു ചേര്‍ന്ന മുറിയില്‍ കിടക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. വിവരം പുറത്തു പറഞ്ഞാല്‍ നഗ്‌ന ദൃശ്യങ്ങളും ഫോട്ടോകളും പുറത്തുവിടുമെന്ന് സുദര്‍ശന്‍ ഭീഷണി മുഴക്കിയതായും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.പിന്നീട് പെണ്‍കുട്ടിയെ കടയില്‍ വിളിച്ചുവരുത്തി പലതവണ പീഡിപ്പിച്ചു. കഴിഞ്ഞ ജൂണ്‍ 27-ന് കടയിലെത്തി പണം വാങ്ങാന്‍ മാതാവ് പറഞ്ഞതിനെ തുടര്‍ന്ന് രണ്ടു കൂട്ടുകാരികളെയും കൂട്ടിയാണ് പെണ്‍കുട്ടി കടയിലെത്തിയത്. പെണ്‍കുട്ടി കൂട്ടുകാര്‍ക്കൊപ്പം വന്നതില്‍ ദേഷ്യം പ്രകടിപ്പിച്ച ഇയാള്‍ അവരെ പറഞ്ഞു വിട്ടാലെ പണം തരൂവെന്ന് ശഠിച്ചു. കൂട്ടുകാരികള്‍ പോയശേഷം ഇയാള്‍ തന്നെ ക്രുരമായി മര്‍ദ്ദിച്ചു അവശയാക്കിയ ശേഷം പീഡിപ്പിച്ചു എന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പിന്നീട് സ്‌കൂളില്‍ എത്തിയ പെണ്‍കുട്ടി മൂകയായി കാണപ്പെട്ടു. സംശയം തോന്നിയ കൂട്ടുകാരികള്‍ നിരന്തരം ചോദിച്ചതോടെയാണ് പീഡന വിവരം പെണ്‍കുട്ടി പുറത്തുപറഞ്ഞത്. വിവരമറിഞ്ഞ സഹപാഠികള്‍ അവരുടെ മാതാപിതാക്കളെ കാര്യമറിയിച്ചു. തുടര്‍ന്ന് ഈ മാതാപിതാക്കളില്‍ ചിലരാണ് സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചതും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാര്യം ധരിപ്പിച്ചതും. പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയത് അറിഞ്ഞ് സുദര്‍ശനന്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാളുടെ അറസ്റ്റ് വൈകുന്നേരത്തിനെതിരെ ചില ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനിടയാണ് കുറവിലങ്ങാട് നിന്ന് വൈക്കം പോലീസ് സുദര്‍ശനനെ പിടികൂടിയത്.