Thursday, May 2, 2024
keralaNews

സംസ്ഥാനത്ത് 2750 ഗുണ്ടകളാണ് ആകെയുള്ളതെന്ന് പൊലീസ്

ഗുണ്ടാ പട്ടിക പുതുക്കി പൊലീസ്. 701 പേര്‍ക്കെതിരെ കാപ്പ ചുമത്തി
പുതുക്കിയ പട്ടിക അനുസരിച്ച് സംസ്ഥാനത്ത് ആകെ 2750 ഗുണ്ടകളാണ് ഉള്ളത്. അടുത്തിടെ ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്തവരെ ഒഴിവാക്കിയിട്ടുമുണ്ട്. പൊലീസ് ഗുണ്ടാ പട്ടിക പുതുക്കി.557 പേരെ കൂടി പുതുതായി ഉള്‍പ്പെടുത്തിയാണ് സംസ്ഥാനത്ത് ഗുണ്ടാ പട്ടിക പൊലീസ് ലിസ്റ്റ് തയ്യാറാക്കിയത്. പുതിയ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ 2750 ഗുണ്ടകളാണ് ഉള്ളത്.

പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ പേരെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരന്തരം ക്രിമിനല്‍ കേസില്‍ പ്രതിയാകുന്നവരാണ് പട്ടികയിലുള്ളതെന്നാണ് പൊലീസ് പറയുന്നത്. അടുത്തിടെ ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്തവരെ ഒഴിവാക്കിയിട്ടുമുണ്ട്. ഓരോ പൊലീസ് സ്റ്റേഷന്‍ അടിസ്ഥാനത്തിലാണ് ഗുണ്ട ലിസ്റ്റ് തയ്യാറാക്കിയത്. നിലവില്‍ സജീവമായവര്‍ മാത്രമാണ് പുതിയ ലിസ്റ്റിലുള്ളതെന്നാണ് പൊലീസ് വിശദീകരണം. 701 ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്.ഇതിനിടെ സംസ്ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന അതിവേഗ കോടതികളുടെ ആകെ എണ്ണം 56 ആയി. കോടതികള്‍ തുടങ്ങുന്ന മുറക്ക് ജഡ്ജിയെയും പുതിയ തസ്തിതകളും അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.