Monday, May 13, 2024
HealthkeralaNews

സംസ്ഥാനത്ത് ജില്ല തിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനായി ജില്ല തിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. സര്‍ക്കാര്‍ തിരിച്ച മൂന്ന് വിഭാഗത്തിലും ഉള്‍പ്പെടാത്ത ജില്ലകളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും.നിയന്ത്രണം ഉറപ്പാക്കാനായി പൊതു ഇടങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും.കോവിഡ് വ്യാപനം അതിതീവ്രമായിരിക്കെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കണക്കാക്കിയാണ് ജില്ലകളെ മൂന്നായി തിരിച്ചു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. അടുത്ത 2 ഞായറാഴ്ചകളില്‍ (ജനുവരി 23, 30) ലോക്ഡൗണിനു സമാനമായി ആവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ.

ഇന്നലത്തെ കണക്കനുസരിച്ച് ഓരോ കാറ്റഗറിയിലുമുള്ള ജില്ലകള്‍…

എ: എറണാകുളം, ആലപ്പുഴ, കൊല്ലം,…

ബി: പാലക്കാട്, ഇടുക്കി തിരുവനന്തപുരം, പത്തനംതിട്ട, വയനാട്. …

നിയന്ത്രണങ്ങള്‍ ഏറ്റവും കര്‍ശനമായ സി കാറ്റഗറിയില്‍ ഇപ്പോള്‍ ഒരു ജില്ലയുമില്ല. 3 കാറ്റഗറിയിലും ഉള്‍പ്പെടാത്ത ജില്ലകള്‍ക്ക് ഇതുവരെ നിലവിലുള്ള നിയന്ത്രണങ്ങളാണു ബാധകം. അതേസമയം, ഞായറാഴ്ചയിലെ നിയന്ത്രണം എല്ലാ ജില്ലകള്‍ക്കും ബാധകമാണ്.ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ കണക്ക് എല്ലാ വ്യാഴാഴ്ചയും ആരോഗ്യ വകുപ്പ് ദുരന്ത നിവാരണ അതോറിറ്റിക്കു നല്‍കും. ഇതനുസരിച്ചു ജില്ലകളെ എ, ബി, സി കാറ്റഗറികളായി തിരിച്ചു വെള്ളിയാഴ്ചകളില്‍ പട്ടിക പ്രസിദ്ധീകരിക്കും.

എ കാറ്റഗറി: ചടങ്ങുകള്‍ക്ക് 50 പേര്‍ മാത്രം…

  •  ആശുപതിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ്ലൈന്‍ തീയതിയായ ജനുവരി ഒന്നില്‍ നിന്ന് ഇരട്ടിയും ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ നിരക്ക് 50 ശതമാനത്തില്‍ കൂടുതലും ആയാല്‍ ആ ജില്ല എ കാറ്റഗറിയില്‍ വരും.
  •  സാമൂഹിക, സാംസ്‌കാരിക, മത-സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ക്കും വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍
  • ബി കാറ്റഗറി: പൊതു പരിപാടികള്‍ പാടില്ല …
  • ആശുപതിയില്‍ പ്രവേശിപ്പിച്ച രോഗികളില്‍ 10 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ആവുകയും ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ നിരക്ക് ജനുവരി ഒന്നില്‍ നിന്ന് ഇരട്ടിയാവുകയുമാണെങ്കില്‍ ജില്ല ബി കാറ്റഗറിയില്‍ വരും.
  • സാമൂഹിക, സാംസ്‌കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ ഒന്നും അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കു പരമാവധി 20 പേര്‍.
  • 10, 11, 12 ക്ലാസുകള്‍ സ്‌കൂളില്‍ത്തന്നെ

ഒന്നു മുതല്‍ 9 വരെ ക്ലാസുകാര്‍ക്ക് സ്‌കൂള്‍ രണ്ടാഴ്ചത്തേയ്ക്ക് അടച്ചു; ഇന്നു മുതല്‍ വീണ്ടും ഓണ്‍ലൈന്‍ പഠനം. ഈ ക്ലാസുകളുടെ ട്യൂഷന്‍ സെന്ററുകള്‍ക്കും നിയന്ത്രണം ബാധകമാണ്. 10,11,12 ക്ലാസുകള്‍ സ്‌കൂളുകളില്‍ തന്നെ തുടരും.

സി കാറ്റഗറിയില്‍ വരുന്ന ജില്ലകളില്‍ പ്ലസ് വണ്‍, ഒന്നും രണ്ടും വര്‍ഷ ബിരുദം, ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദം ക്ലാസുകളും ഓണ്‍ലൈനിലേക്കു മാറ്റണം. എന്നാല്‍ നിലവില്‍ സി കാറ്റഗറിയില്‍ ഒരു ജില്ലയും ഉള്‍പ്പെട്ടിട്ടില്ല. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ ബാധകമല്ല.