Friday, May 17, 2024
keralaNews

ശ്രീജിത്തിന് കണ്ണീരില്‍ കുതിര്‍ന്ന സല്യൂട്ടുമായി പൂക്കാട് ഗ്രാമം

രാജ്യത്തിനു വേണ്ടി അവസാന ശ്വാസം വരെ പോരാടി ശ്രീജിത്ത് വെടിയേറ്റു വീണപ്പോള്‍ കണ്ണീരാര്‍ന്ന സല്യൂട്ടുമായി വിറങ്ങലിച്ചു നില്‍ക്കുകയാണ് പൂക്കാട് ഗ്രാമം.ശ്രീജിത്തിന്റെ ഭൗതിക ശരീരം നാട്ടില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി കാനത്തില്‍ ജമീല എം എല്‍ എ പറഞ്ഞു.ജമ്മുകശ്മീരില്‍ സുന്ദര്‍ഭനി സെക്ടറില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കൊയിലാണ്ടി പൂക്കാട് സ്വദേശിയായ സൈനികന്‍ ശ്രീജിത്തിന്റെ വിയോഗം നാടിന്റെ നൊമ്ബരമായി മാറി .കഴിഞ്ഞ മാര്‍ച്ച് ആദ്യവാരം ശ്രീജിത്ത് നാട്ടില്‍ വന്നിരുന്നു .തുടര്‍ന്ന് വീണ്ടും ജമ്മുവിലേക്ക് പോവുകയായിരുന്നു .

ധീരതയ്ക്കുള്ള സേനാ മെഡല്‍ നേടിയ ശ്രീജിത്തിന്റെ വീര ചരമത്തിന്റെ വാര്‍ത്തകള്‍ രാത്രി ഏറെ വൈകിയാണ് നാട്ടുകാരും ,ബന്ധുക്കളുമറിഞ്ഞത്. ചെറുപ്പത്തില്‍ തന്നെ സൈനിക വൃത്തിയിലെത്തിയ ശ്രീജിത്ത് ഹവില്‍ദാറായിരിക്കെ ധീരതയ്ക്കുള്ള രാഷ്ട്രപ്രതിയുടെ സേനാ മെഡല്‍ നേടിയിട്ടുണ്ട്.നിലവില്‍ നായിബ് സുബേദാര്‍ റാങ്കിലായിരുന്നു .നാട്ടിലെത്തിയാല്‍ എല്ലാവരുമായും സൗഹൃദം സൂക്ഷിച്ച വ്യക്തിയായിരുന്ന ശ്രീജിത്ത് ജില്ലയിലെ സൈനിക കൂട്ടായ്മകളിലെ സജീവ സാന്നിധ്യവുമായിരുന്നു.

കൊയിലാണ്ടിക്കടുത്ത് തിരുവങ്ങൂര്‍ മക്കാട് വല്‍സന്റെയും ശോഭനയുടേയും മകനാണ് .നാലു വര്‍ഷം മുന്‍പാണ് പൂക്കാട് വീടുവെച്ച് താമസമാക്കിയത്. ഭാര്യ ഷജിനയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. ശ്രീജിത്തിന്റെ ഭൗതിക ശരീരം നാട്ടില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി കാനത്തില്‍ ജമീല എം എല്‍ എ പറഞ്ഞു.രജൗരിയില്‍ കഴിഞ്ഞ ദിവസം രണ്ട് നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് നടന്നത്. ഇതിനിടെ നടന്ന വെടിവെയ്പിലാണ് ശ്രീജിത്തിനും സഹപ്രവര്‍ത്തകനും ജീവന്‍ നഷ്ടമായത്.