Sunday, May 19, 2024
keralaNews

വര്‍ഷങ്ങളായി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മുന്‍ അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം :വര്‍ഷങ്ങളായി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മുന്‍ അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്തെ സിപിഎം പ്രാദേശിക നേതാവും നഗരസഭാ അംഗവുമായിരുന്ന കെ.വി.ശശികുമാറിനെയാണു കസ്റ്റഡിയിലെടുത്തത്. 50 ലധികം പൂര്‍വ വിദ്യാര്‍ഥികള്‍ ശശികുമാറിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഒളിവില്‍ പോയ ശശികുമാറിനെ കനത്ത പ്രതിഷേധത്തിനു പിന്നാലെയാണു പിടികൂടിയത്.സ്‌കൂളില്‍ നിന്ന് വിരമിച്ചതിനു ശേഷം ഇയാള്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിനു പിന്നാലെയാണു പരാതി ഉയര്‍ന്നത്. പരാതി അറിയിച്ചിട്ടും മാനേജ്‌മെന്റ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയും രംഗത്തെത്തിയിരുന്നു. ശശിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ്, വനിത ലീഗ്, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ മാര്‍ച്ചും നടത്തി.അതേസമയം, സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിനെ ചുമതലപ്പെടുത്തി. എത്രയും വേഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.കഴിഞ്ഞ മൂന്നു ടേമായി സിപിഎമ്മിന്റെ മലപ്പുറം നഗരസഭയിലെ കൗണ്‍സിലര്‍ കൂടിയാണ് ശശി. പരാതി ഉയര്‍ന്നതോടെ പാര്‍ട്ടി നിര്‍ദേശ പ്രകാരം നഗരസഭാംഗത്വം രാജിവച്ചു. സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.