Wednesday, May 15, 2024
keralaNewsObituary

രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; ശിക്ഷ വിധി 30ന്

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകന്‍ രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷാ വിധി 30-ന്. കേസിലെ പ്രതികളായ പിഎഫ്‌ഐയുടെ 15 പേരും കുറ്റക്കാരെന്ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷയെ കുറിച്ച് പ്രതികള്‍ക്ക് പറയാനുള്ളത് കോടതി രേഖപ്പെടുത്തി.

നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ്, നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ എന്നിവര്‍ക്കെതിരായ കുറ്റമാണ് തെളിഞ്ഞത്. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. വീട്ടില്‍ അതിക്രമിച്ച് കയറിയതായും കണ്ടെത്തി.13ാം പ്രതി സക്കീര്‍ ഹുസൈന്‍, 14-ാം പ്രതി ഷാജി പൂവത്തിങ്കല്‍, 15-ാം പ്രതി ഷെര്‍നാസ് അസ്ലം എന്നീ മൂന്ന് പ്രതികളാണ് കൃത്യം നടത്തിയതിന് ഗൂഢാലോചന നടത്തിയത്.

ഈ മൂന്ന് പേര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റമാണ് കോടതി കണ്ടെത്തിയത്. 1,3,7 പ്രതികള്‍ സാക്ഷികളെ ഉപദ്രവിച്ചതിനും തെളിവ് നശിപ്പിച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട്. 1, 2,7,8 പ്രതികള്‍ അതിക്രമിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്തി. 9-ാം പ്രതിയും 12-ാം പ്രതികള്‍ക്കെതിരെ അതിക്രമിച്ച് കയറല്‍, 1,3,7 പ്രതികള്‍ സാക്ഷികളെ ഉപദ്രവിച്ചതായും കോടതി കണ്ടെത്തി. 2021 ഡിസംബര്‍ 19-നായിരുന്നു രണ്‍ജിത്ത് ശ്രീനിവാസനെ അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് കൊല്ലപ്പെടുത്തിയത്.

ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്‍പില്‍ വച്ച് പിഎഫ്‌ഐ ഭീകരര്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ഘട്ടങ്ങളിലായി വന്‍ ഗൂഢാലോചനകള്‍ക്ക് ശേഷമായിരുന്നു കൊല. ഗൂഢാലോചനയില്‍ എല്ലാ പ്രതികള്‍ക്കും പങ്കുണ്ടെന്നും എട്ട് പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും കോടതി വ്യക്തമാക്കിയിരുന്നു.