Friday, May 10, 2024
EntertainmentindiaNews

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് റാണ ദഗ്ഗുബട്ടിയെ ചോദ്യം ചെയ്യും; രവി തേജയ്ക്കും നോട്ടീസയച്ചു

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ തെലുഗു താരം റാണ ദഗ്ഗുബട്ടി, രാഹുല്‍ പ്രീതി സിംഗ്, രവി തേജ എന്നിവര്‍ക്കെതിരെ നോട്ടീസ് അയച്ച് എന്‍.സി.ബി. സെപ്തംബര്‍ എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.രാകുല്‍ പ്രീത് സിംഗ്, റാണ ദഗ്ഗുബട്ടി, രവി തേജ, ചാര്‍മീ കൗര്‍, നവ്ദീപ് മുമൈത്ത് ഖാന്‍, സംവിധായകന്‍ ജഗന്നാഥ് എന്നിവര്‍ക്കാണ് ഇ.ഡി നോട്ടീസ് നല്‍കിയത്. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. താരങ്ങളോട് ഓഗസ്റ്റ് 31നും സെപ്തംബര്‍ 22നും ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടത്.തെലങ്കാന എക്‌സൈസ് ആന്‍ഡ് പ്രോഹിബിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് 30 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതേസമയം തെലുഗു സംവിധായകന്‍ പുരി ജഗന്നാഥ് ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നില്‍ ഇന്ന് ഹാജരായി.അടുത്തിടെ തെലങ്കാനയില്‍ നിന്ന് പിടിച്ചെടുത്ത കോടികളുടെ മയക്കുമരുന്ന് താരങ്ങള്‍ക്ക് നല്‍കാനിരുന്നതാണന്ന സൂചനകള്‍ക്ക് പിന്നാലെയാണ് കേന്ദ്ര ഏജന്‍സിതാരങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്.ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 2017 മുതല്‍ നിലനില്‍ക്കുന്ന മയക്കുമരുന്ന് കേസില്‍ ഇപ്പോഴും നിരവധി താരങ്ങള്‍ സംശയത്തിന്റെ നിഴലിലാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.