Monday, April 29, 2024
keralaNews

മധു വധക്കേസ് :പതിമൂന്ന് പ്രതികള്‍ക്കും ഏഴ് വര്‍ഷം കഠിന തടവ്

പാലക്കാട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 16 പ്രതികളില്‍ പതിമൂന്ന് പ്രതികള്‍ക്കും ഏഴ് വര്‍ഷം കഠിന തടവ് വിധിച്ച് മണ്ണാര്‍ക്കാട് എസ് സി / എസ് ടി കോടതി. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേര്‍ക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഹുസൈന്‍ 1,05,000 രൂപയും മറ്റു പ്രതികള്‍ 1,18, 000 രൂപയും പിഴ അടയ്ക്കണം. പിഴത്തുക പകുതി മധുവിന്റെ അമ്മയ്ക്ക് നല്‍കണമെന്നും കോടതി. പ്രതികളെ തവനൂര്‍ ജയിലിലേക്ക് മാറ്റും. ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍, അനില്‍കുമാര്‍, ആനന്ദന്, മെഹറുന്നീസ, മയ്യന്‍, മുരുകന്‍, മരുതന്‍, സൈതലവി, സുനില്‍കുമാര്‍, മനാഫ്, രഞ്ജിത്, മണികണ്ഠന്‍, അനൂപ്, അബ്ദുല്‍ ലത്തീഫ് തുടങ്ങിയവരാണ് കൂറുമാറിയ സാക്ഷികള്‍.

16ാം പ്രതി മുനീറിന് മൂന്ന് മാസം തടവും അഞ്ഞൂറ് രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ക്കെതിരെ ബലപ്രയോഗം നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മറ്റ് പ്രതികളുടേതിന് സമാനമായി നരഹത്യ കുറ്റം ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നില്ല. ഇത്രയും നാള്‍ കേസില്‍ മുനീര്‍ ജയിലില്‍ ആയിരുന്നു. അതിനാല്‍ അഞ്ഞൂറ് രൂപ പിഴ അടച്ച് ഇയാള്‍ക്ക് പോകാം. അതേസമയം കൂറ് മാറിയ സാക്ഷികള്‍ക്ക് എതിരെ നടപടിക്ക് കോടതി നിര്‍ദേശം നല്‍കി. 24 സാക്ഷികളാണ് കൂറുമാറിയത്.