Sunday, May 5, 2024
keralaNews

മകരവിളക്ക് ദര്‍ശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍.

ശബരിമല: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മകരവിളക്ക് ദര്‍ശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍. തിരുവാഭരണഘോഷയാത്ര വെള്ളിയാഴ്ച സന്നിധാനത്ത് എത്തും. മകരവിളക്ക് ദിവസം തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി .ശബരിമല സന്നിധാനം പമ്പ എന്നിവിടങ്ങളില്‍ മകരവിളക്ക് കാണാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാണ്ടി താവളത്തില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുമെങ്കിലും പര്‍ണശാലകള്‍ കെട്ടനോ പാചകത്തിനോ അനുമതി ഉണ്ടാകില്ല. സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദേവസ്വം ബോര്‍ഡും അയ്യപ്പസേവാസംഘവും ഇരുപത്തിനാല് മണിക്കൂര്‍സമയവും അന്നദാനം നടത്തും. മകരവിളക്ക് കഴിഞ്ഞ് സന്നിധാനത്ത് തങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനുള്ള അവസരവും ഒരുക്കിയിടുണ്ട്.മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രയകള്‍ ഇന്ന് വൈകിട്ട് സന്നിധാനത്ത് തുടങ്ങും. രണ്ട് ദിവസം കൊണ്ട് ശുദ്ധിക്രിയകള്‍ പൂര്‍ത്തിയാകും.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.29ന് മകരസംക്രമപൂജയും സംക്രാഭിഷേകവും നടക്കും.മകരവിളക്ക് ദിവസം പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകുംകോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മകരവിളക്ക് ദര്‍ശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍. തിരുവാഭരണഘോഷയാത്ര വെള്ളിയാഴ്ച സന്നിധാനത്ത് എത്തും മകരവിളക്ക് ദിവസം തീര്‍ത്ഥാടകര്‍ക്ക് മലയറുന്നതിന് നിയന്ത്രണങ്ങള്‍

ശബരിമല സന്നിധാനം പമ്പ എന്നിവിടങ്ങളില്‍ മകരവിളക്ക് കാണാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാണ്ടി താവളത്തില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുമെങ്കിലും പര്‍ണശാലകള്‍ കെട്ടനോ പാചകത്തിനോ അനുമതി ഉണ്ടാകില്ല. സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദേവസ്വം ബോര്‍ഡും അയ്യപ്പസേവാസംഘവും ഇരുപത്തിനാല് മണിക്കൂര്‍സമയവും അന്നദാനം നടത്തും. മകരവിളക്ക് കഴിഞ്ഞ് സന്നിധാനത്ത് തങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനുള്ള അവസരവും ഒരുക്കിയിടുണ്ട്.മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രയകള്‍ ഇന്ന് വൈകിട്ട് സന്നിധാനത്ത് തുടങ്ങും. രണ്ട് ദിവസം കൊണ്ട് ശുദ്ധിക്രിയകള്‍ പൂര്‍ത്തിയാകും.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.29ന് മകരസംക്രമപൂജയും സംക്രാഭിഷേകവും നടക്കും.മകരവിളക്ക് ദിവസം പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകും