Thursday, May 16, 2024
keralaNews

ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്വര്‍ണ്ണത്തിനും കാറിനും പുറമെ പത്ത് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു; പണം നല്‍കാത്തിതിന്റെ പേരിലായിരുന്നു പീഡനമെന്ന് സുചിത്രയുടെ മാതാപിതാക്കള്‍

വള്ളിക്കുന്നത് ജീവനൊടുക്കിയ സുചിത്രയുടെ മരണത്തില്‍ ഭര്‍തൃ കുടുംബത്തിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ മകളെ പീഡിപ്പിച്ചിരുന്നുവെന്ന് സുചിത്രയുടെ മാതാപിതാക്കള്‍ പറഞ്ഞു. സ്വര്‍ണ്ണത്തിനും കാറിനും പുറമെ പത്ത് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു.പണം നല്‍കാത്തിതിന്റെ പേരിലായിരുന്നു പീഡനമെന്നും കുടുംബം പറയുന്നു. അതേസമയം, ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും പൊലീസ് വിശദമായി അന്വേഷിക്കട്ടെയെന്നും സുചിത്രയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പറഞ്ഞു.

സ്ത്രീധനമായി പറഞ്ഞുറപ്പിച്ച സ്വര്‍ണ്ണവും കാറും നല്‍കിയാണ് സുചിത്രയുടെ വിവാഹം നടത്തിയത്. ഇതിന് പുറമെ പത്ത് ലക്ഷം രൂപ കൂടി വേണമെന്ന് ഭര്‍ത്താവ് വിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടു.പണം നല്‍കാന്‍ വൈകിയതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ പീഡനം ഏറ്റുവാങ്ങേണ്ടിവന്നു. സ്വര്‍ണ്ണം ലോക്കറില്‍ സൂക്ഷിക്കുന്നതിന്റെ പേരിലും തര്‍ക്കമുണ്ടായെന്ന് സുചിത്രയുടെ കുടുംബം പറയുന്നു.