Monday, April 29, 2024
keralaNews

ബൈക്കിലെത്തി യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയിലായില്‍

കോഴിക്കോട്: ബൈക്കിലെത്തി യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയിലായില്‍. ഫറോക്ക് പേട്ട എരഞ്ഞിക്കല്‍ വീട്ടില്‍ റംഷിഹാദ് (37) നെയാണ് വെള്ളയില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, ടി. ജയകുമാറിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.                                             

മുഖദാര്‍ മരക്കാര്‍ കടവ് പറമ്പ് ഷംസു (44) നേരത്തെ പൊലീസ് പിടിയിലായിരുന്നു.കോഴിക്കോട് കോയ റോഡ് ബീച്ചിലെ ആളൊഴിഞ്ഞ സ്ഥലത്ത് കഴിഞ്ഞ ഫെബ്രുവരി 27ന് പുലര്‍ച്ചെയായിരുന്നു സംഭവം .

കോയ റോഡ് പള്ളിക്ക് സമീപം സൃഹുത്തുമൊത്ത് സംസാരിച്ചു നില്‍ക്കുമ്പോഴാണ് യുവാവിന് നേരെ ബൈക്കിലെത്തിയ ഗുണ്ടാസംഘത്തിന്റെ ആക്രമണമുണ്ടായത്. മാരകായുധങ്ങളുമായി വെട്ടാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവ് ഒഴിഞ്ഞു മാറി ഓടി രക്ഷപ്പെടുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി എ വി ജോര്‍ജ്ജ് ഐ പി എസിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ് അന്വേഷണം ശക്തമാക്കി. പൊലീസ് നിരവധിയാളുകളെ ചോദ്യം ചെയ്യുകയും ശാസത്രീയ രീതിയില്‍ അന്വേഷണം നടത്തുകയും ചെയ്തു. പ്രതികളുടെയടക്കം വീടുകള്‍ റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രതികളെല്ലാം ജില്ലയ്ക്ക് പുറത്ത് കടന്നുകളയുകയാരുന്നു. ഇത് മനസ്സിലാക്കിയ പൊലീസ് ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കി. ഇതോടെ പ്രതികള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടക്കുകയും ചെയ്തു. പിന്നീട് ഗുണ്ടാസംഘത്തിലെ രണ്ട് പേര്‍ ജില്ലയില്‍ തിരിച്ചെത്തി ഒളിവില്‍ കഴിയുന്നതിനിടയിലാണ് പൊലീസ് പിടികൂടുകയായിരുന്നു.

ഷംസുവിനെതിരെ അടിപിടി കേസുകളില്‍ നല്ലളം പൊലീസ് സ്റ്റേഷനില്‍ കേസുകളുണ്ടായിരുന്നു. റംഷിഹാദാകട്ടെ കൊണ്ടോട്ടിയില്‍ സ്വര്‍ണ്ണ കവര്‍ച്ചകേസിലെ പ്രതിയാണ്. സ്വര്‍ണ്ണ കള്ളക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള കുടി പകയാണോ ഈ ആക്രമണമെന്നും പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്.

ഡന്‍സാഫ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ മോഹന്‍ദാസ്, കെ അഖിലേഷ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ജിനേഷ് ചൂലൂര്‍, സുനൂജ് കാരയില്‍, അര്‍ജ്ജുന്‍ അജിത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി, വെള്ളയില്‍ പൊലീസ് സ്റ്റേഷനിലെ റെനീഷ് മഠത്തില്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്