Wednesday, May 15, 2024
keralaNews

പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മൂമ്മയും പിതാവും പ്രതി ചേര്‍ത്തു.

കൊച്ചി ;കലൂരിലെ ലോഡ്ജ് മുറിയില്‍ പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മൂമ്മ സിപ്‌സി, പിതാവ് സജീവ് എന്നിവരെ പ്രതി ചേര്‍ത്തു. ബാലനീതി നിയമപ്രകാരമാണ് കേസെടുത്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ജോണ്‍ ബിനോയ് ഡിക്രൂസിന്റെ കാമുകിയും കുട്ടിയുടെ അമ്മൂമ്മയുമായ സിപ്‌സിയുടെ ക്രിമിനല്‍ പശ്ചാത്തലം വിശദമായി അന്വേഷിച്ച ശേഷമാണു നടപടി.

സിപ്‌സിയുടെ പേരില്‍ അങ്കമാലി, ചാലക്കുടി സ്റ്റേഷനുകളില്‍ മോഷണത്തിനും അതിക്രമത്തിനും മുന്‍പു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലഹരിക്കേസുകളുമുണ്ട്. കൊല്ലപ്പെട്ട നോറയെയും സഹോദരനെയും ലഹരി, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കു സിപ്‌സി മറയായി ഉപയോഗിക്കുകയായിരുന്നു എന്നു കുട്ടിയുടെ അമ്മ ആരോപിച്ചതിനെത്തുടര്‍ന്നാണു ബാലനീതി നിയമപ്രകാരം കേസെടുക്കാനുള്ള നിയമോപദേശം പൊലീസിനു ലഭിച്ചത്.