Monday, May 6, 2024
indiaNewsSports

ദക്ഷിണാഫ്രിക്ക ആറാം ജയം

പൂനെ: ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് വലിയ പോരാട്ടം കാഴ്ച വയ്ക്കാതെ ന്യൂസിലന്‍ഡ് കീഴടങ്ങി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് അടിച്ച് കൂട്ടിയത്. മറുപടി ബാറ്റിംഗില്‍ കീവിസിന്റെ പോരാട്ടം 167 റണ്‍സിന് അവസാനിച്ചു. 190 റണ്‍സിന്റെ മിന്നും വിജയമാണ് ഏയ്ഡന്‍ മര്‍ക്രാമും സംഘവും പേരിലാക്കിയത്. സെഞ്ച്വറി നേടിയ ക്വിന്റണ്‍ ഡി കോക്കും വാന്‍ഡര്‍ ഡസ്സനും ഒമ്പതോവറില്‍ വെറും 46 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജാണ് കിവീസിനെ വീഴ്ത്തിയത്. മറുപടി ബാറ്റിംഗില്‍ കിവീസ് ആരാധകരുടെ പ്രതീക്ഷകള്‍ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിര തുടക്കത്തിലേ തല്ലിക്കൊഴിച്ചു. തുടര്‍ച്ചയായി വിക്കറ്റുകള്‍ നിലംപൊത്തിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്പ്സിന് (60) മാത്രമാണ് പിടിച്ച് നില്‍ക്കാനായത്. വില്‍ യംഗ്(33), ഡാരില്‍ മിച്ചല്‍(24) എന്നിവര്‍ മാത്രമാണ് ഫിലിപ്പ്സിനെ കൂടാതെ രണ്ടക്കം കടക്കാനായത്. 4 റണ്‍സ് നേടിയ ടോം ലാഥവും 7 റണ്‍സ് വീതം നേടി മിച്ചല്‍ സാറ്റ്നറും ടിം സൗത്തിയും പിന്നാലെ കൂടാരം കയറി. ജെയിംസ് നിഷാം റണ്‍സ് പോലും നേടാനാകാതെ പുറത്തായപ്പോള്‍ ട്രെന്റ് ബോള്‍ട്ട് 9 റണ്‍സ് നേടി മടങ്ങി. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് നാലും ജാര്‍ക്കോ മാന്‍സണ്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.