Monday, May 13, 2024
keralaNews

തിരുവനന്തപുരത്ത് പെണ്‍കുട്ടിക്ക് ക്രൂരപീഡനം.

തിരുവനന്തപുരം കഴക്കുട്ടത്ത് പെണ്‍കുട്ടിക്ക് ക്രൂരപീഡനം.ആണ്‍സുഹൃത്ത് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. പ്രതി ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണ്‍ (25) അറസ്റ്റിലായി. പെണ്‍കുട്ടി വിവസ്ത്രയായി ഓടി രക്ഷപ്പെടുകയാണുണ്ടായത്. കഴക്കൂട്ടത്താണ് സംഭവം. ശനിയാഴ്ച രാത്രിയാണു ക്രൂരപീഡനം നടന്നത്. യുവതിയെ ബലം പ്രയോഗിച്ച് പ്രതി ഗോഡൗണില്‍ എത്തിച്ചായിരുന്നു പീഡനം. ഇവിടെനിന്നു രാവിലെ യുവതി വിവസ്ത്രയായി ഓടിരക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി ഗുരുതര പരുക്കുകളേറ്റ എസ്എറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച വൈകിട്ട് ടെക്‌നോപാര്‍ക്കിന് സമീപമുള്ള ഹോട്ടലില്‍ മറ്റൊരു സുഹൃത്തുമായി യുവതി ആഹാരം കഴിക്കാന്‍ പോയതാണ് കിരണിനെ പ്രകോപിച്ചത്. തുടര്‍ന്ന് ഇവിടെയെത്തിയ കിരണ്‍ യുവതിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയും മര്‍ദിക്കുകയുമായിരുന്നു.പിന്നീട് കഴക്കൂട്ടത്ത് കൃഷി ഓഫിസിന്റെ സമീപത്തുള്ള ഗോഡൗണിലെത്തിച്ച് മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലിലും ചിത്രീകരിച്ചു. കൈകള്‍ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. ഞായറാഴ്ച രാവിലെ ഗോഡൗണില്‍നിന്നു രക്ഷപ്പെട്ട യുവതി സമീപത്തുള്ള വീട്ടിലെത്തി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.രാവിലെ കൈയിലെ കെട്ടഴിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴും പ്രതിയായ കിരണ്‍ പിന്തുടര്‍ന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാണ് കിരണ്‍ മടങ്ങി പോയത്.നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചത്.ഇരുവരും സുഹൃത്തുക്കളാണെന്നാണു പൊലീസ് പറയുന്നത്.