Wednesday, May 15, 2024
keralaNews

തന്റെ സ്വപ്നം തകര്‍ത്ത മകളെയും കൂട്ടി ബിനീഷിന്റെ ജീവത്യാഗം.

കോട്ടയം:കൂട്ട ആത്മഹത്യക്കായിരുന്നു കോട്ടയം പാമ്പാടി ചെമ്പന്‍കുഴി കരുവിക്കാട്ടില്‍ ബീനീഷിന്റെ ലക്ഷ്യം.അത് വിജയിക്കാതായതോടെയാണ് മകളെയും കൂട്ടി കല്ലാര്‍കുട്ടി ഡാമില്‍ ചാടിയത്.അച്ഛനോടൊപ്പം കോട്ടയത്തുനിന്നും ഇടുക്കിയിലേക്ക് പോകുമ്പോള്‍ ഇത് തന്റെ അവസാന യാത്രയാണെന്ന് മകള്‍ പാര്‍വതി ഒട്ട് അറിഞ്ഞതുമില്ല.
പാമ്പാടി ചെമ്പന്‍കുഴി കരുവിക്കാട്ടില്‍ ബീനീഷിന്റെയും മകളുടെയും ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ കാര്യ-കാരണങ്ങളെക്കുറിച്ച് പൊലീസ് നല്‍കുന്ന സൂചന ഇതാണ്. 4 വര്‍ഷത്തോളമായി ബനീഷിന്റെ മകള്‍ പാര്‍വ്വതി ചുങ്കം സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നു.പലവട്ടം ഈ ബന്ധം തുടരരുതെന്ന് ബിനീഷ് വിലക്കിയിട്ടും ഫലമുണ്ടായില്ല.ഇതില്‍ ബനീഷിന് കടുത്ത മാനസീക വിഷമം നേരിട്ടിരുന്നു.
മകളിലായിരുന്നു ബിനീഷിന്റെ പ്രതീക്ഷ മുഴുവനും. പറ്റാവുന്നിടത്തോളം പഠിപ്പിച്ച് നല്ല നിലയില്‍ മകളെ എത്തിക്കുന്നത് സ്വപ്നം കണ്ടായിരുന്നു ബിനീഷിന്റെ ജീവിതം.യാതൊരു ദുസ്വഭാവങ്ങളും ഇല്ലാത്ത ബീനീഷ് കഠിനാദ്ധ്വാനിയും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം പ്രിയങ്കരമായിരുന്നു. മരപ്പണിയില്‍ നിന്നുള്ള വരുമാനം കൊണ്ട് വീട്ടില്‍ ഭേദപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിനും ബനീഷ് ശ്രദ്ധിച്ചിരുന്നു.