കൊലക്കേസ് പ്രതിക്ക് മയക്കുമരുന്ന് നൽകാനെത്തിയയാളെ പിടികൂടി
കോട്ടയം : കുപ്രസിദ്ധ ഗുണ്ടയും പത്തനാട് യുവാവിന്റെ കാല് വെട്ടിയ കേസിലെ പ്രധാന പ്രതിയുമായ അജേഷ് എന്നയാൾക്ക് ഗഞ്ചാവും – മാരക മയക്കുമരുന്നായ എംഡിഎംകെയും നൽകാനെത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടിയത്.ചങ്ങനാശ്ശേരി പത്തനാട് സ്വദേശി ഹിദായത്ത് നഗർ നടുതലമുറി പറമ്പിൽ ബിലാൽ (21) ന് യാണ് മയക്ക് മരുന്നുകളുമായി പിടികൂടിയത്. ഇയാളിൽ നിന്നും നാല് പാക്കറ്റ് എംഡിഎംകെയും 25 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കോട്ടയം ജില്ലയിൽ കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ഗുണ്ടകൾക്ക് മയക്കുമരുന്ന് നൽകുന്ന സംഘത്തിലെ പ്രധാന തലവനാണ് ഇയാളെന്നും എക്സൈസ് സംഘം
പറഞ്ഞു. പ്രതിക്ക് കഞ്ചാവ് നൽകിയ മുണ്ടത്താനം സ്വദേശിയെക്കുറിച്ചും
അന്വേഷണമാരംഭിച്ചു . എക്സൈസ് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ എം. സൂരജിന്റെ നേതൃത്വത്തിലുള്ള എക്സൈസ് പ്രതിയെ പിടികൂടിയത്.പ്രിവന്റീവ് ഓഫീസർ ശ്രീകുമാർ , രാജീവ് കെ,എക്സൈസ് ഓഫീസർമാരായ മാമൻ സാമുവൽ,വിനോദ്, ലാലു തങ്കച്ചൻ, ദീപു, വൈശാഖ് , ജോസഫ് എന്നിവരും പങ്കെടുത്തു.