Monday, April 29, 2024
HealthkeralaNews

എല്ലാ ജില്ലകളിലും നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും

മറ്റ് ജില്ലകളിലേക്കും നിപ്പ പ്രതിരോധ നടപടി തുടങ്ങാന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനം എടുത്തു. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് നിപ്പ കണ്‍ട്രോള്‍ സെല്ലും തുറന്നു. നിലവില്‍ നിരീക്ഷണത്തിലുള്ളവരില്‍ രണ്ടു പേര്‍ മലപ്പുറം, കണ്ണൂര്‍ സ്വദേശികളാണ്.നിരീക്ഷത്തിലുള്ളവരുടെ സമ്ബര്‍ക്കപ്പട്ടികയില്‍ വിവിധ ജില്ലക്കാരുണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് പ്രതിരോധം വ്യാപിപ്പിച്ചത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ആരോഗ്യ വകുപ്പ് യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി ജില്ലകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

അതേസമയം നിപ്പ കണ്ടെത്തിയ കോഴിക്കോട്ടെ എല്ലാ ആശുപത്രികളിലെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കി. രോഗി വരുമ്പോള്‍ മുതല്‍ ചികിത്സയുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കി. അസ്വാഭാവികമായ പനിയും മരണവും റിപ്പോര്‍ട്ട് ചെയ്യണം