Friday, May 3, 2024
keralaNews

ആര്‍ ടി ഒ-ജെആര്‍ ടി ഒ ഓഫിസുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന

തിരുവനന്തപുരം: ആര്‍ ടി ഒ-ജെആര്‍ ടി ഒ ഓഫിസുകളില്‍ വിജിലന്‍സിന്റെ ഓപ്പറേഷന്‍ ജാസൂസില്‍ മോട്ടോര്‍ വാഹനവകുപ്പില്‍ ലക്ഷങ്ങളുടെ കെക്കൂലി ഇടപാട് കണ്ടെത്തി.ഏജന്റുമാരില്‍ നിന്ന് വിജിലന്‍സ് ലക്ഷങ്ങളുടെ കൈക്കൂലി പണമാണ് പിടിച്ചെടുത്തത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും 53 ആര്‍ ടി ഒ-ജെആര്‍ ടി ഒ ഓഫിസുകളിലാണ് പരിശോധന നടത്തിയത്.ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. കൈക്കൂലി ഓണ്‍ലൈനില്‍ വാങ്ങുന്നതായും വിജിലന്‍സ് കണ്ടെത്തി.കോട്ടയം ആര്‍ ടി ഓഫീസില്‍ നടന്ന പരിശോധനയില്‍ ഏജന്റുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഗൂഗിള്‍ പേ വഴി 1,20,000 രൂപ നല്‍കിയതായും, അടിമാലി ആര്‍ ടി ഓഫീസില്‍ ഗൂഗിള്‍ പേ വഴി 97000 രൂപ പലപ്പോഴായി ഏജന്റുമാര്‍ നല്‍കിയിട്ടുള്ളതായും കണ്ടെത്തി.

ചങ്ങനാശ്ശേരി ആര്‍ ടി ഓഫീസിലെ ഉദ്യോഗസ്ഥന് ഡ്രൈവിംഗ് സ്‌കൂള്‍ ഏജന്റുമാര്‍ മുഖേന ഗൂഗിള്‍ പേ വഴി 72,200 രൂപ അയച്ചതായും കാഞ്ഞിരപ്പള്ളി ആര്‍ ടി ഓഫിസിലെ ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ ഗൂഗിള്‍ പേ അക്കൗണ്ടിലേയ്ക്ക് വിവിധ ഡ്രൈവിംഗ് സ്‌കൂള്‍ ഏജന്റുമാരില്‍ നിന്നും 15,790 രൂപ നല്‍കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ എല്ലാം തന്നെ വരും ദിവസങ്ങളില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു.