Friday, May 17, 2024
keralaNews

മുഖ്യമന്ത്രിയുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ അടുപ്പമില്ലെന്ന് സ്വപ്ന സുരേഷ്.

സ്വര്‍ണക്കടത്തിലെ പ്രധാനപ്രതികളിലൊരാളായ സ്വപ്ന സുരേഷ് എന്‍ഫോഴ്‌സ്മെന്റിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നു. മുഖ്യമന്ത്രിയുമായാേ അദ്ദേഹത്തിന്റെ കുടുംബവുമായോ അടുപ്പമില്ലെന്നാണ് സ്വപ്ന മൊഴിയില്‍ പറയുന്നത്. ‘അദ്ദേഹവുമായി സംസാരിച്ചിട്ടുളളത് ഔദ്യോഗിക കാര്യങ്ങള്‍ക്കായി മാത്രമാണ്. ഒരിക്കല്‍ ഷാര്‍ജാ ഭരണാധികാരി കേരളത്തില്‍ എത്തിയപ്പോള്‍ അവരുടെ ആചാരപ്രകാരം സ്വീകരിക്കുന്നത് എങ്ങനയെന്ന് ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അച്ഛന്‍ മരിച്ചപ്പോള്‍ അനുശോചനമറിയിച്ച മുഖ്യമന്ത്രി വിളിച്ചിരുന്നു. ശിവശങ്കറിന്റെ ഫോണില്‍ നിന്നാണ് അദ്ദേഹം വിളിച്ചിരുന്നത്.-മൊഴിയില്‍ സ്വപ്ന പറയുന്നു.കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരും മകനും രണ്ടുതവണയില്‍ കൂടുതല്‍ കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്നും കോണ്‍സുല്‍ ജനറലുമായി അടച്ചിട്ടമുറിയില്‍ ചര്‍ച്ചനടത്തിയെന്നും മൊഴിയില്‍ സ്വപ്ന വ്യക്തമാക്കുന്നു.