Saturday, April 27, 2024
indiakeralaNews

ശ്രീനാരായണ ഗുരു രാജ്യത്ത് ആകമാനം സഞ്ചരിച്ച് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു

വര്‍ക്കല: ശ്രീനാരായണ ഗുരു രാജ്യത്ത് ആകമാനം സഞ്ചരിച്ച് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും സംസ്‌കാരികമായ ഏകത്വം നടപ്പാക്കിയതും ശ്രീനാരായണ ഗുരു ആണെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ശിവഗിരിയില്‍ 90-ാം ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു മന്ത്രി.    എല്ലാവരും ഒന്നാണെന്ന സങ്കല്‍പത്തിലാണ് ഇവിടെയുള്ളവരെല്ലാം. സാംസ്‌കാരിക പാരമ്പര്യം നാം ലോകത്തെ അറിയിച്ചു മനുഷ്യര്‍ക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങളെയും തുല്യമായി കണ്ടു. ഉപനിഷത്തുകളിലും ഇതേ സങ്കല്‍പം കാണാം. തത്ത്വമസി എന്ന സങ്കല്പം തന്നെ മഹത്തരമാണ്. ഭക്തകവി തുളസീദാസും എല്ലാവരും ഒന്നാണെന്നാണ് പറഞ്ഞത്.വര്‍ക്കല ശിവഗിരിയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന 70 കോടിയുടെ പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചു. ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ വഹിച്ചു. ഇന്ന് നിര്യാതയായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന് പ്രതിരോധ മന്ത്രി ശിവഗിരിയിലെ ചടങ്ങില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പ്രധാനമന്ത്രിയുടെ അനുവാദം വാങ്ങിയാണ് ഇവിടേക്ക് വന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
സമൂഹത്തില്‍ ഈശ്വര ആരാധന ചില വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു. ആ കാലത്തായിരുന്നു ശ്രീനാരായണ ഗുരു താഴേത്തട്ടിലുള്ളവര്‍ക്ക് വേണ്ടി പ്രയത്‌നിച്ചത്.    ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം മഹത്തരമാണ്. സമൂഹമാറ്റത്തിന് വേണ്ടിയാണ് ഗുരു പ്രവര്‍ത്തിച്ചത്. മനുഷ്യനും ദൈവവും ഒന്നാണെന്ന സങ്കല്‍പം ലളിതമായ ഭാഷയില്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുത്തു. ഗുരുദേവന്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഏറെ പറഞ്ഞിരുന്നു. വിദ്യ നേടിയാല്‍ സമൂഹത്തിന് മുന്നോട്ട് പോകാം എന്ന് ഗുരുദേവന്‍ പറഞ്ഞുവടക്കേയിന്ത്യയിലെ ആത്മീയ ചൈതന്യമുള്ള സ്ഥലമാണ് കാശിയെങ്കില്‍ തെക്കന്‍ ഭാഗത്ത് അത് വര്‍ക്കലയാണ്. സമുദായം മുന്നോട്ട് പോകണമെങ്കില്‍ സംഘടിതമാകണം എന്ന് ഗുരുദേവന്‍ പറഞ്ഞു. മുഴുവന്‍ ഭാരതീയരും സംഘടിതമായി മുന്നോട്ട് പോകണം. വര്‍ക്കല ശിവഗിരിയുടെ വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി ഉടന്‍ നടപ്പിലാക്കും. സമയബന്ധിതമായി തന്നെ പദ്ധതി നടപ്പാക്കും. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതിയും ശിവഗിരിയിലെ ബ്രഹ്‌മവിദ്യാലയത്തിന്റെ കനകജൂബിലിയും വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനത്തിന്റെ ശതാബ്ദിയും ഒരുമിച്ചു വരുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. വൈകിട്ടോടെ വിവിധ ജില്ലകളില്‍ നിന്നുള്ള പദയാത്രകള്‍ ശിവഗിരിയില്‍ എത്തിച്ചേരും. കൊവിഡ് കാരണമുള്ള മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവഗിരി തീര്‍ത്ഥാടനം വീണ്ടും പൂര്‍വ്വപ്രതാപത്തോടെ നടത്തുന്നത്.