Thursday, May 2, 2024
keralaNewsObituary

ചെറുകഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മലയാള നോവലിസ്റ്റും – ചെറുകഥാകൃത്തുമായ സതീഷ് ബാബു (59)വിനെ തിരുവനന്തപുരത്ത് വഞ്ചിയൂരുള്ള ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂരിന്റെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പൊലീസ്. വിശദമായ അന്വേഷണം നടത്തുമെന്ന് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. ബന്ധുക്കള്‍ വാതില്‍ തള്ളിതുറന്നപ്പോള്‍ സതീഷ് നിലത്ത് കിടക്കുകയായിരുന്നു. എഴുതി പകുതിയാക്കിയ പേപ്പര്‍ ഹാളിലുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ഫ്‌ലാറ്റില്‍ മരിച്ച് കിടക്കുന്ന നിലയിലാണ് സതീഷിനെ ബന്ധുക്കള്‍ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം തലസ്ഥാനത്തെ ഫ്‌ലാറ്റിലാണ് സതീഷ് താമസിച്ചിരുന്നത്. കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. നിരവധി ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കുടുംബം നാട്ടിലേക്ക് പോയതിനാല്‍ ഫ്‌ലാറ്റില്‍ ഒറ്റക്കായിരുന്നു. ഫോണില്‍ വിളിച്ച് എടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്‌ലാറ്റിന്റെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. എഴുതി പകുതിയാക്കിയ പേപ്പറും തുറന്ന പേനയുമെല്ലാം മൃതദേഹത്തിന് സമീപമുണ്ട്. പെട്ടെന്ന് സംഭവിച്ച ശാരീരിക അസ്വസ്ഥതയാകാം മരണ കാരണമായതെന്നാണ് നിഗമനം.