Sunday, May 12, 2024
indiaNews

ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാതെ മൊബൈലില്‍ സിനിമ കണ്ടതിന് പിതാവ് ശാസിച്ചു; മനംനൊന്ത് പതിമൂന്നുകാരി ആത്മഹത്യ ചെയ്തു.

ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാതെ മൊബൈലില്‍ സിനിമ കണ്ടതിന് പിതാവ് ശാസിച്ചതില്‍ മനംനൊന്ത് തമിഴ് നാട്ടില്‍ പതിമൂന്നുകാരി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയത്തിനടുത്താണ് സംഭവം.എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന വി ഹേമാമാലിനിയാണ് പിതാവ് ശകരിച്ചതില്‍ മനംനൊന്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തത്.സ്ഥിരമായി ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാതെ ഹേമാമാലിനി മൊബൈലില്‍ സിനിമ കാണുന്നതിനെ ശനിയാഴ്ച അച്ഛന്‍ വേലുമണി ശാസിച്ചു. ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതായാണ് കരുതുന്നത്.
ഞായറാഴ്ച രാവിലെ ആറുമണിയോടെ വേലമണിയും ഭാര്യയും ജോലിക്ക് പോയി. രണ്ടുമണിക്കൂറിനുശേഷം അയല്‍ക്കാര്‍ വേലമണിയെ വിളിച്ച് വീട്ടില്‍ നിന്ന് പുക ഉയരുന്നതായി അറിയിച്ചു. ഇവര്‍ ഉടനെ വീട്ടിലേക്ക് ഓടിയെത്തി വാതില്‍ തുറന്നപ്പോള്‍ ഹേമമാലിനി അടുക്കളയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കിടക്കുന്നതാണ് കണ്ടത്.മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി ഗോബിചെട്ടിപാളയം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചതായി ബംഗ്ലാവ്പൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നെപ്പോളിയന്‍ പറഞ്ഞു.