എരുമേലിയിലെ മോഷണം; ഫോണുകളും പണവും കവര്‍ന്ന സംഘത്തിലെ മൂന്ന് പ്രതികൾ പിടിയിൽ.
എരുമേലി:ശബരിമല തീർത്ഥാടനത്തിനെത്തിയ അയ്യപ്പഭക്തരുടെ കാറിന്റെ ഗ്ലാസ് തകർത്ത് ഏഴ് ഫോണുകളും , 50,000 രൂപയും കവർന്ന കേസിൽ സംഘത്തിലെ മൂന്ന് പേർ പിടിയിൽ .
പ്രായപൂർത്തിയാകാത്ത രണ്ട് പേരും , മറ്റൊരാളേയുമാണ് പോലീസ് പിടികൂടിയത്. രണ്ട് പേരെ ജു
വൈനൽ കോടതി ഹാജരാക്കി. എന്നാൽ മോഷണ കേസിൽ പ്രധാന പ്രതിയെ പിടികൂടാനുള്ളതിനാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല.
ജനുവരി ഒന്നാം തീയതി
വെളുപ്പിനായിരുന്നു മോഷണം.
എരുമേലി ഓരുങ്കൽ കടവിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന്റെ ഇടതുവശത്തുള്ള സൈഡ് ഗ്ലാസ് തകർത്താണ് മോഷണം നടന്നത്.
കാറിനകത്ത് നിന്നും മൊബൈൽ ഫോണുകളും , ക്യാഷ് മടങ്ങുന്ന സഞ്ചി ഉൾപ്പെടെയാണ് കൊണ്ടുപോയത്. തമിഴ്നാട് തേനി സ്വദേശികളായ പത്തംഗസംഘം വെളുപ്പിനെ മൂന്നു മണിയോടെ എരുമേലിയിൽ എത്തിയത്.
എരുമേലിയിലെത്തി സംഘം സ്വകാര്യവ്യക്തിയുടെ വീടിന്റെ പറമ്പിൽ വാഹനം പാർക്ക് ചെയ്തതിന് ശേഷം ഓരുങ്കൽ കടവിൽ കുളിക്കാനായി പോയ സമയത്തായിരുന്നു മോഷണം.