Thursday, May 2, 2024
educationkeralaNews

ഹയര്‍സെക്കണ്ടറി സേ പരീക്ഷ ജൂലൈ 25 മുതല്‍

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി സേ പരീക്ഷ ജൂലൈ 25 മുതല്‍ നടത്തും. ഏതെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്തവര്‍ക്കും വിജയിച്ചവരില്‍ ആവശ്യമെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുമായി 2022ജൂലൈ 25 മുതല്‍ സേ(സേവ് എ ഇയര്‍)/ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തുന്നതാണെന്ന് ഔദ്യോ?ഗിക അറിയിപ്പില്‍ പറയുന്നു. വിശദമായ നോട്ടിഫിക്കേഷന്‍ ഉടന്‍ തന്നെ പുറപ്പെടുവിക്കുന്നതാണ്.

സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 83.87 ശതമാനം വിജയം. വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറിയില്‍ 78.26 ശതമാനമാണ് ജയം. രണ്ടിലും വിജയശതമാനം മുന്‍വര്‍ഷത്തെക്കാള്‍ കുറഞ്ഞു. ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം 87.94 ആയിരുന്നു. വിഎച്ച്എസ്ഇയിലെ വിജയശതമാനം മുന്‍വര്‍ഷം 79.62 ആയിരുന്നു. 3,61,091 പേരെഴുതിയ പരീക്ഷയില്‍ 3,02,865 പേരാണ് വിജയിച്ചത്. ഏറ്റവും കൂടുതല്‍ വിജയം കോഴിക്കോട് ജില്ലയില്‍ (87.79) ആണ്. കുറവ് വയനാട്ടില്‍ (75.07). 28450 പേര്‍ എല്ലാറ്റിനും എ പ്ലസ് നേടി. 53 പേര്‍ക്ക് 1200 ല്‍ 1200 മാര്‍ക്ക് കിട്ടി. ചോദ്യം കടുകട്ടിയെന്നു പരാതി ഉയരുകയും ഉത്തരസൂചിക വിവാദവുമുണ്ടായ കെമിസ്ട്രിയിലെ വിജയ ശതമാനം 89.14 ആണ്. മുന്‍വര്‍ഷം 93.24 ആയിരുന്നു.

കൊവിഡ് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം വാരിക്കോരി മാര്‍ക്കിട്ടെന്ന പരാതി ഒഴിവാക്കാന്‍ എസ്എസ്എല്‍സിക്കെന്നെ പോലെ പ്ലസ് ടു വിലും തുടക്കം മുതല്‍ വിദ്യാഭ്യാസവകുപ്പ് കൂടുതല്‍ ജാഗ്രത കാണിച്ചിരുന്നു. ഫോക്കസ് ഏരിയ നിശ്ചയിക്കുന്നതലിടക്കമുള്ള കടുംപിടത്തമാണ് ശതമാനം കുറയാന്‍ കാരണം. കെമിസിട്രി മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ പ്രതിഷേധിച്ച അധ്യാപകര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതേസമയം ചോദ്യം തയ്യാറാക്കിയ അധ്യാപകന്‍ സെറ്റ് ചെയ്ത ഉത്തരസൂചികയിലും വിദഗ്ധസമിതി പിഴവ് കണ്ടെത്തിയിരുന്നു. എല്ലാം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.