Sunday, April 28, 2024
keralaNewspolitics

സ്വര്‍ണക്കടത്തുകേസില്‍ വിവാദ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ തനിക്ക് അറിയാവുന്നതെല്ലാം ശിവശങ്കറിനും അറിയാമായിരുന്നുവെന്ന് സ്വപ്ന സുരേഷ്. വിവാദ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എന്‍ഐഎ എത്തിയതിന് പിന്നില്‍ എം ശിവശങ്കറിന്റെ മാസ്റ്റര്‍ ബ്രെയിന്‍ ആണെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് താന്‍ അറിഞ്ഞതായി സ്വപ്ന പറഞ്ഞു. നയതന്ത്ര ബാഗ് വിട്ടു കിട്ടാന്‍ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ പുസ്തകത്തിലെ വാദം തെറ്റാണ്. ബാഗില്‍ എന്തായിരുന്നുവെന്ന് ശിവശങ്കറിന് അറിയാമായിരുന്നു എന്നും സ്വപ്ന വെളിപ്പെടുത്തി.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എഴുതിയ ആത്മകഥ, അശ്വത്ഥാമാവ് വെറും ആന എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഓരോന്നായി സ്വപ്ന തള്ളുന്നു. തന്നെ നിശ്ശബ്ദയാക്കി ജയിലില്‍ അടയ്ക്കാനായാണ് സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എന്‍ഐഎയെ കൊണ്ടുവന്നത്. ഇത് ശിവ ശങ്കറിന്റെ മാസ്റ്റര്‍ ബ്രെയിന്‍ എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് അറിഞ്ഞതെന്നും സ്വപ്ന ആരോപിക്കുന്നു.

 

നയതന്ത്ര    ബാഗേജില്‍ എന്തെന്ന് അറിയില്ലെന്നും അത് വിട്ടുകിട്ടാന്‍ ഇടപെട്ടില്ലെന്നുമുള്ള ശിവശങ്കറിന്റെ വാദങ്ങള്‍ പച്ചക്കള്ളമാണ്. ലോക്കറില്‍ ഉണ്ടായിരുന്നതെല്ലാം കമ്മീഷന്‍ പണമായിരുന്നു. ലോക്കര്‍ ആരുടേതെന്ന് ലോകം മനസിലാക്കട്ടെ. ജയിലില്‍ കിടന്നപ്പോഴത്തെ വേദനയേക്കാള്‍ വലുതാണ് ശിവശങ്കര്‍ തന്നെ തള്ളിപ്പറഞ്ഞതിന്റെ വേദനയെന്നും സ്വപ്ന പറഞ്ഞു. തന്റെ ജീവിതത്തില്‍ എല്ലാം ശിവശങ്കര്‍ ആയിരുന്നുവെന്നും അവര്‍പറഞ്ഞു.