ശബരിമല വിമാനത്താവളം ഉപേക്ഷിച്ചിട്ടില്ല; കേന്ദ്ര വ്യോമയാന മന്ത്രി
എരുമേലി: ശബരിമല വിമാനത്താവളത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളം നൽകിയ അപേക്ഷ തള്ളിക്കളഞ്ഞിട്ടില്ലെന്നു കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിധ്യ സിന്ധ്യ അറിയിച്ചു .മുമ്പ് നൽകിയ അപേക്ഷയിൽ വന്ന കുറവുകൾ പരിഹരിച്ച് വീണ്ടും അപേക്ഷിച്ചാൽ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.കേരള വിമാന യാത്രക്കാരിൽ 33% യാത്രക്കാർ ഈ നിർദ്ദിഷ്ഠ വിമാനത്താവളത്തിന് 30 കിലോമീറ്റർ ദൂര പരിധിയിലാണ്. വർഷംതോറും ശബരിമലയിലെത്തുന്ന കോടിക്കണക്കിനു തീർഥാടകർക്കും പ്രവാസികൾക്കും ഈ വിമാനത്താവളം ഏറെ സൗകര്യപ്രദമാണ് . വലിയ വിമാനങ്ങൾ ഇറങ്ങുവാൻ കഴിയുംവിധം റൺവേ നിർമ്മിക്കുവാൻ ഇവിടെ കഴിയുമെന്നും മന്ത്രിയെ അറിയിച്ചു. ആദ്യം നൽകിയ റിപ്പോർട്ടിലെ സാങ്കേതിക പിഴവുകൾ പരിഹരിച്ച് നൽകിയാൽ എരുമേലി വിമാനത്താവളം പുനരാലോചിക്കുവാൻ കഴിയുമെന്നും കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിധ്യ സിന്ധ്യ ഉറപ്പുനൽകി.