Friday, May 17, 2024
keralaNews

നിഖില്‍ തോമസിന് ആജീവനാന്ത വിലക്ക്

കോച്ചി: വ്യാജ ഡിഗ്രി കേസില്‍ അറസ്റ്റിലായ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന് ആജീവനാന്ത വിലക്ക്. സര്‍വകലാശാലയ്ക്ക് കീഴില്‍ പഠിക്കാനോ പരീക്ഷ എഴുതാനോ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. കേരള സര്‍വകലാശാല എംഎസ്എം കോളജ് അധികൃതരെ വിളിച്ചുവരുത്തും. കോളജ് അധികാരികളെയും ചുമതലയിലുണ്ടായിരുന്നവരെയും വിളിച്ചു വരുത്തും. ഇവരില്‍ നിന്ന് വിശദീകരണം തേടുന്നതിനായി പ്രത്യേക സമിതിയെ നിശ്ചയിച്ചു. രജിസ്ട്രാര്‍, കണ്‍ട്രോളര്‍ , ഐക്യുഎസി, കോ ഓര്‍ഡിനേറ്റര്‍ എന്നിവര്‍ സമിതിയിലുണ്ട്. സംസ്ഥാനത്തുനിന്ന് പുറത്തുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിശദമായി പരിശോധിക്കും. ഇതിനായി പ്രത്യേക സെല്‍ രൂപീകരിച്ചുവെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തെരപ്പെടുത്തിക്കൊടുത്തത് കൊച്ചിയിലെ ഏജന്‍സിയില്‍ നിന്നാണെന്നും ഇതിനായി നിഖിലിന്റെ പക്കല്‍ നിന്നും രണ്ടുലക്ഷം രൂപ വാങ്ങിയതായും അബിന്‍ സി രാജ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പാലാരിവട്ടത്തെ ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ നിഖില്‍ തോമസിനെയും എബിന്‍ സി രാജിനെയും എത്തിച്ചു ഇപ്പോള്‍ തെളിവെടുപ്പ് നടത്തുകയാണ് അന്വേഷണ സംഘം.