Friday, May 17, 2024
keralaNews

വൈക്കം താലൂക്ക് ആശുപത്രിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ അറസ്റ്റില്‍.

വൈക്കം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ അറസ്റ്റില്‍ ആയിരിക്കുന്നു. തിരുവനന്തപുരം സ്വദേശിയായ ഡോ. ശ്രീരാഗ് എസ്.ആറിനെ 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. തലായാഴം സ്വദേശിനിയുടെ ഭര്‍ത്താവിന് വയറുവേദനയെ തുടര്‍ന്ന് ഡോ. ശ്രീരാഗിനെ സമീപിക്കുകയായിരുന്നു ഉണ്ടായത്. തുടര്‍ന്ന് വൈക്കം താലൂക്ക് ആശുപത്രിയില്‍ അപ്പെന്‍ഡിക്സ് ശസ്ത്രക്രിയയ്ക്ക് തീരുമാനിക്കുകയുണ്ടായി. എന്നാല്‍ അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും രണ്ടു ദിവസം കഴിഞ്ഞിട്ടും ഓപ്പറേഷന്‍ നടത്തിയില്ല. ഇതേ തുടര്‍ന്നു വീണ്ടും ഡോ. ശ്രീരാഗിനെ സമീപിക്കുകയുണ്ടായി. ഡിസംബര്‍ 23 ന് വൈക്കം കെ.എസ്.ആര്‍.ടി.സി ഭാഗത്ത് ഇദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിലെത്തിയാണ് ഡോക്ടറെ കണ്ടത്. ഇവിടെ വച്ച് രോഗിയുടെ ബന്ധുവിനോട് ഇദ്ദേഹം അയ്യായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ഇതോടെ ഇവരുടെ കൈവശമുണ്ടായിരുന്ന 2500 രൂപ പരാതിക്കാരി ഡോക്ടര്‍ക്കു നല്‍കുകയുണ്ടായി. തുടര്‍ന്നു ഡിസംബര്‍ 24 ന് തന്നെ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തി.

തുടര്‍ന്ന് വയറുവേദനയ്ക്ക് ശമനം ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഡോ. ശ്രീരാഗിനെ സമീപ്പിച്ചപ്പോള്‍ ഒരു ഓപ്പറേഷന്‍ കൂടി ചെയ്യണമെന്നും ഇതിനായി 2,500 രൂപ കൂടി നല്‍കണമെന്നും ആവശ്യപ്പെടുകായിയായിരുന്നു ഉണ്ടായത്. ഇതേ തുടര്‍ന്ന് രോഗിയുടെ ബന്ധു തലയാഴം സ്വദേശിനി വിജിലന്‍സ് ഡിവൈ.എസ്.പി വി. ജി. രവീന്ദ്രനാഥിന് പരാതി നല്‍കി. തുടര്‍ന്ന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, കിഴക്കന്‍ മേഖല കോട്ടയം പോലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് ഡി.വൈ.എസ്.പി. വി. ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ റിജോ പി. ജോസഫ്, രാജേഷ് കെ.എന്‍., സജു എസ്. ദാസ്, എന്നിവരുള്‍പ്പെട്ട വിജിലന്‍സ് സംഘമാണ് ഡോക്ടറെ പിടികൂടിയത്. വിജിലന്‍സ് ഓഫീസില്‍ നിന്ന് നല്‍കിയ ഫിനോഫ്തലിന്‍ പൌഡര്‍ പുരട്ടി കവറിലാക്കിയ 2,500 രൂപ പരാതിക്കാരിയില്‍ നിന്നും തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ വൈക്കം കെ.എസ്.ആര്‍.ടി.സി ഭാഗത്തുള്ള സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയില്‍ വച്ച് ഡോക്ടര്‍ കൈപ്പറ്റിയത്. ഈ തുക ഇയാളുടെ മേശ വലിപ്പില്‍ നിന്ന് വിജിലന്‍സ് കണ്ടെടുത്തു.

കൈക്കൂലി തുക ഉള്‍പ്പെടെ 15,540 രൂപ വിജിലന്‍സ് സംഘം ഇയാളുടെ മേശയില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്തു. പ്രതിയെ ചൊവ്വാഴ്ച കോട്ടയം വിജിലന്‍സ് കോടതി മുമ്ബാകെ ഹാജരാക്കും. വിജിലന്‍സ് സംഘത്തില്‍ വിജിലന്‍സ് കോട്ടയം യൂണിറ്റ് ഡി.വൈ.എസ്.പി. വി. ജി. രവീന്ദ്രനാഥിനെ കൂടാതെ പോലീസ് ഇന്‍സ്പെക്ടര്‍മാരായ റിജോ പി. ജോസഫ്, രാജേഷ് കെ.എന്‍., സജു എസ്. ദാസ്, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ വിന്‍സെന്റ്, സന്തോഷ് കുമാര്‍ കെ., പ്രസന്നകുമാര്‍, അനില്‍ കുമാര്‍ റ്റി. കെ. എ.എസ്.ഐ. മാരായ സ്റ്റാന്‍ലി തോമസ്, തുളസീധരക്കുറുപ്പ്, സുരേഷ് കുമാര്‍, പ്രസാദ് കെ. എ., അനില്‍ കുമാര്‍ കെ. എസ്., ബിനു ഡി., പോലീസ് ഉദ്യോഗസ്ഥരായ കുര്യാക്കോസ് എബ്രഹാം, അനൂപ് പി. എസ്. , അനില്‍ കെ. സോമന്‍, രഞ്ജിനി, ബിജു. പി. എ., സജിമോന്‍, അനീഷ്, രാഹുല്‍ രവി എന്നിവരും ഉണ്ടായിരുന്നു.