Friday, May 17, 2024
keralaNewsObituary

വീട്ടില്‍ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു

എന്റെ ഭാര്യയുടെ കാര്യം നോക്കാന്‍ എനിക്ക് അറിയാം ….   ഭര്‍ത്താവ് 

തിരുവനന്തപുരം : തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. പാലക്കാട് സ്വദേശിനി ഷമീനയാണ് രക്തസ്രാവത്തെ തുടര്‍ന്നു മരിച്ചത്. മരിച്ച ഷമീനയ്ക്ക് ഗര്‍ഭിണിയായിരിക്കുമ്പോള്‍ ചികിത്സ ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭര്‍ത്താവ് ദേഷ്യപ്പെട്ടതായി അയല്‍വാസികള്‍ ആരോപിച്ചു.

ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു . യുവതി ഗര്‍ഭിണിയെന്നറിഞ്ഞ് വീട്ടിലെത്തിയ ആശ വര്‍ക്കര്‍മാരോട് ഭര്‍ത്താവ് മോശമായി പെരുമാറി. എന്റെ ഭാര്യയുടെ കാര്യം നോക്കാന്‍ തനിക്ക് അറിയാം എന്നായിരുന്നു മറുപടി. അവസാനസമയം അക്യുപഞ്ചര്‍ ചികിത്സ നടത്തി. മരിച്ച ഷമീനയ്ക്ക് ഭര്‍ത്താവിനെ എതിര്‍ക്കാന്‍ ഭയമായിരുന്നു.

എതിര്‍ത്ത് സംസാരിച്ചാല്‍ ഉപേക്ഷിക്കുമോ എന്നായിരുന്നു ഭയം. അയല്‍സവാസികളോട് ഷമീറ സംസാരിക്കുന്നതിനും ഭര്‍ത്താവ് വിലക്കേര്‍പ്പെടുത്തിയിരുന്നു. മരണത്തിന് കാരണം ചികിത്സ നിഷേധം തന്നെയെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇന്നലെയാണ് വീട്ടില്‍ വെച്ചുളള പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചത് .

പൂന്തുറ സ്വദേശിയാണ് ഭര്‍ത്താവ്. ഇയാളുടെ രണ്ടാം ഭാര്യയാണ് ഷമീന. മൂന്ന് മക്കള്‍ ഉണ്ട്. നാലാമത്തെ പ്രസവത്തിനിടെ ആണ് മരണം. ആദ്യ ഭാര്യയും മൂത്ത മകളുമാണ് പ്രസവം എടുക്കാന്‍ ശ്രമിച്ചതെന്നു നാട്ടുകാര്‍ പറഞ്ഞു. നേമം പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.