Saturday, May 18, 2024
keralaNews

വിസ്മയയും ഭര്‍ത്താവ് കിരണും തമ്മില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെവരെ വഴക്കുണ്ടായിരുന്നുവെന്ന് സമ്മതിച്ച് കിരണിന്റെ മാതാപിതാക്കള്‍.

ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയും ഭര്‍ത്താവ് കിരണും തമ്മില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെവരെ വഴക്കുണ്ടായിരുന്നുവെന്ന് സമ്മതിച്ച് കിരണിന്റെ മാതാപിതാക്കള്‍. വിസ്മയയുടെ മൊബൈല്‍ ഫോണ്‍ അവര്‍ക്ക് നല്‍കാന്‍ കിരണ്‍ വിസമ്മതിച്ചു. വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ട വിസ്മയയോട് പിറ്റേദിവസം പോകാമെന്ന് പറഞ്ഞ് ഞങ്ങള്‍ (മാതാപിതാക്കള്‍) സമാധാനിപ്പിച്ചു.പ്രശ്‌നം പരിഹരിച്ച് ഞങ്ങള്‍ വീടിന്റെ താഴേ നിലയിലേക്ക് തിരിച്ച് വന്നു. കുറച്ച് സമയം കഴിഞ്ഞ് ബഹളം കേട്ട് വീണ്ടും മുകളില്‍ ചെന്നപ്പോള്‍ വിസ്മയയെ നിലത്തു കിടത്തി കിരണ്‍ പ്രാഥമിക ശുശ്രൂഷ നല്‍കുന്നതാണ് കണ്ടത്. 3.45 ഓടെ ആശുപത്രിയില്‍ എത്തിച്ചു. അവിടെയെത്തി 5 മിനിട്ട് കഴിഞ്ഞാണ് മരിച്ച വിവരം അറിഞ്ഞത്. ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ വിസ്മയ ബോധരഹിതയായിരുന്നുവെന്നും കിരണിന്റെ മാതാപിതാക്കള്‍ പറഞ്ഞു.