Saturday, May 18, 2024
keralaNewspolitics

റാന്നിക്കുവേണ്ടി കുടികൊള്ളുന്ന ഒരു നേതാവായി ജനമനസ്സുകളില്‍ പ്രമോദ് നാരായണന്‍ ഇടം നേടി കഴിഞ്ഞു.

കുഞ്ഞുണ്ണിമാഷ് പറഞ്ഞതുപോലെ പൊക്കമിലായ്മയാണ് തന്റെ പൊക്കം എന്നുറക്കെ പറഞ്ഞു വ്യക്തിഹത്യയെ കാറ്റില്‍ പറത്തിയ പ്രമോദ് നാരായണ്‍ വീണ്ടും ജനമനസ്സുകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. റാന്നിയിലെ ജനങ്ങളെ സേവിക്കാനുള്ള ആര്‍ജ്ജവത്തെ ഇത്തരം പൊള്ള വാക്കുകള്‍ കൊണ്ട് തകര്‍ക്കാന്‍ സാധിക്കുകയില്ല എന്ന് അദ്ദേഹം പറഞ്ഞു.തന്റെ നാമനിര്‍ദ്ദേശിക പത്രികയുടെ ഭാഗമാണെന്ന് പറഞ്ഞുകൊണ്ട് മറ്റൊരു നാമനിര്‍ദേശിക പത്രികയുടെ അഫിഡവിക്‌ററ് ഭാഗം തെറ്റായ രീതിയില്‍ സാങ്കേതിക വിദ്യയുപയോഗിച്ചു മാറ്റി, താന്‍ ഒരുപാട് നിയമപ്രശ്‌നങ്ങളിലും അഴിമതിയുടെയും ഭാഗമാണെന്നും വരുത്തിത്തീര്‍ക്കാന്‍ ഉള്ള ശ്രമം വളരെ ഹീനമാണെന്നും അദ്ദേഹം പറഞ്ഞു.

റാന്നിക്കാരന്‍ അല്ല എന്നും, പൊക്കം പോരാ എന്നൊക്കെ പറഞ്ഞു കൊണ്ട് തന്നെ വ്യക്തിഹത്യ ചെയ്തു അധിക്ഷേപിക്കാം, എത്ര നീചമായി വേണമെങ്കിലും വേട്ടയാടാം പക്ഷേ ഒരു ഉറുമ്പുകടിക്കുന്ന വേദനയുണ്ടാക്കുന്ന ഒരു പരാമര്‍ശം പോലും താന്‍ തിരിച്ചു പറയുകയില്ല. കാരണം റാന്നിയുടെ സംസ്‌കാരം അതല്ല, ആ സംസ്‌കാരത്തില്‍ അലിഞ്ഞുചേരുന്ന റാന്നിക്കാരനായതുകൊണ്ട് ഒരു പ്രതികരണവും തന്റെ ഭാഗത്തുനിന്ന്‌കൊണ്ട് ഉണ്ടാവില്ല എന്നദ്ദേഹം പറഞ്ഞു.
പ്രമോദ് നാരായണന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഓരോ ദിവസം കഴിയുംതോറും ഏറെ ആവേശത്തോടെ വരവേല്‍ക്കുകയാണ് റാന്നിക്കാര്‍. റാന്നിയുടെ മനസ്സറിഞ്ഞു, റാന്നിക്കുവേണ്ടി കുടികൊള്ളുന്ന ഒരു നേതാവായി ജനമനസ്സുകളില്‍ പ്രമോദ് നാരായണന്‍ ഇടം നേടി കഴിഞ്ഞു. ഉറപ്പാണ് റാന്നി, ഉറപ്പാണ് എല്‍ഡിഎഫ്.