Monday, May 13, 2024
keralaNewspolitics

രാജ്ഭവന്റെ സുരക്ഷയ്ക്കായി സിആര്‍പിഎഫ്

തിരുവനന്തപുരം:   സംഘമെത്തിതിരുവനന്തപുരം: കേരള രാജ്ഭവന്റെ സുരക്ഷയ്ക്കായി സിആര്‍പിഎഫ് സംഘമെത്തി. രാജ്ഭവന്റെ മുന്നില്‍ എട്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ജോലി ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നാലെയാണ് നടപടി. 30 സിആര്‍പിഎഫ് ജവാന്മാരാണ് രാജ് ഭവനിലേക്ക് എത്തിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തുന്ന തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ സിആര്‍പിഎഫിന് കൈമാറി ദ+ കാറ്റഗറിയിലേക്ക് ഉയര്‍ത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു.

ഇതിന് പിന്നാലെയാണ് സിആര്‍പിഎഫ് സ്ഥലത്തെത്തിയത്. പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പില്‍ നിന്നുള്ള 30 അംഗ സംഘമാണ് രാജ്ഭവന്റെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നത്. പ്രധാന ഗേറ്റിന് മുന്നിലാണ് കേരളാ പോലീസിനൊപ്പം സിആര്‍പിഎഫ് ഉദ്യോഗസ്ഥരുള്ളത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് ഉച്ചയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ഗവര്‍ണര്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.

സിആര്‍പിഎഫ് സുരക്ഷ ഏറ്റെടുത്തതോടെ ഇതുവരെയുള്ള സുരക്ഷാ പ്രോട്ടോകോളുകളില്‍ മാറ്റങ്ങള്‍ വരും.കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു. പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഗവര്‍ണര്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. ഇതേതുടര്‍ന്നാണ് സിആര്‍പിഎഫ് സുരക്ഷ ഏറ്റെടുത്തത്.കേരളത്തില്‍ നിലവില്‍ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു ദ+ സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവര്‍ണര്‍ക്കും രാജ്ഭവനും പുതുതായി ഏര്‍പ്പെടുത്തിയത്.

എസ്പിജി സുരക്ഷക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സുരക്ഷാ പരിരക്ഷയാണ് ദ പ്ലസ്. ഈ സുരക്ഷാ സംവിധാനത്തില്‍ സിആര്‍പിഎഫ് കമാന്‍ഡോകള്‍ക്കൊപ്പം 55 സുരക്ഷ ഉദ്യോഗസ്ഥരും ഉള്‍പ്പെടും. മുഴുവന്‍ സമയവും ഈ സംഘം സുരക്ഷയൊരുക്കും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ ദേശീയ സുരക്ഷാ ഗാര്‍ഡ് കമാന്‍ഡോകളുടെ അധിക പരിരക്ഷയും നല്‍കും. സുരക്ഷാ സംവിധാനത്തില്‍ ഒരു ബുള്ളറ്റ് പ്രൂഫ് വാഹനവും മൂന്ന് ഷിഫ്റ്റുകളിലായി എസ്‌കോര്‍ട്ടും ഉള്‍പ്പെടും. 2022 വരെ 45 പേര്‍ക്കാണ് രാജ്യത്ത് ദ പ്ലസ്. രാഹുല്‍ ഗാന്ധിക്കും ഈ സുരക്ഷ സംവിധാനമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനം ഇന്ന് വൈകിട്ട് ആറ് മണിക്ക്