Tuesday, May 14, 2024
indiaNews

മൃഗബലിക്കിടെ ആടിനു പകരം മനുഷ്യന്റെ കഴുത്തറുത്തുകൊന്നു.

ചിറ്റൂര്‍ മൃഗബലിക്കിടെ ആടിനു പകരം മനുഷ്യന്റെ കഴുത്തറുത്തുകൊന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ വല്‍സപ്പള്ളിയില്‍ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. 35കാരനായ സുരേഷാണ് കൊല്ലപ്പെട്ടത്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ യെല്ലമ്മ ക്ഷേത്രത്തില്‍ മൃഗബലി സംഘടിപ്പിച്ചു. ഇതിനായി അറുക്കാന്‍ ആടിനെ ഒരുക്കി നിര്‍ത്തി.ചലാപതി എന്നയാളും സുരേഷും ചേര്‍ന്നു ആടിനെ അറുക്കാന്‍ നിന്നു. ഇതിനിടെ ചലാപതി ആടിനു പകരം സുരേഷിനെ കഴുത്തറുത്തുകൊന്നു. സുരേഷിന്റെ കഴുത്തില്‍നിന്നും ചോര വാര്‍ന്നൊഴുകി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കഴുത്തറുത്ത ചാലാപതി മദ്യപിച്ചിരുന്നു. സംഭവത്തില്‍ ചാലാപതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണവും ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.