Wednesday, May 15, 2024
indiaNewsObituary

ബെംഗളൂരുവിലെ ഹര്‍ഷയുടെ കൊലപാതകം. രണ്ട് പേര്‍ അറസ്റ്റിലായി

ബെംഗളൂരു:ബജ്റംഗ് ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഹിജാബ് വിവാദത്തിനിടെ, മതമൗലിക വാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹര്‍ഷയുടെ ഭൗതികദേഹം വിലാപയാത്രയായി കൊണ്ടുപോയി.                                 

ഹര്‍ഷയുടെ വീട്ടിലേക്കുള്ള വിലാപയാത്രയില്‍ ആയിരക്കണക്കിന് പേര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ വഴിയോരങ്ങളില്‍ കാത്തുനിന്നു. പോലീസിന്റെ സുരക്ഷാ സന്നാഹത്തിന്റെ അകമ്പടിയോടെയാണ് വിലാപയാത്ര നടന്നത്.

ബജ്റംഗ് ദള്‍ നേതാവും 26-കാരനുമായിരുന്ന ഹര്‍ഷ ശിവമോഗയില്‍ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്കുള്ള വഴിമധ്യേ ഹര്‍ഷയെ മതമൗലികവാദികള്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് ശിവമോഗ പോലീസ് സൂപ്രണ്ട് ബി.എം ലക്ഷ്മി പ്രസാദ് അറിയിച്ചു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തില്‍ പങ്കുവഹിച്ച മറ്റ് പ്രതികള്‍ പിടിയിലാകാനുണ്ടെന്നും പോലീസ് വ്യക്തമാക്കി. നിലവില്‍ പ്രതികളെ സഹായിച്ചയാളുകളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

 

ഹിജാബ് വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനാലാണ് ഹര്‍ഷയെ കൊലപ്പെടുത്തിയതെന്ന് ബജ്റംഗ് ദള്‍ നേതാക്കള്‍ പ്രതികരിച്ചിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് ഹര്‍ഷയ്ക്ക് വധഭീഷണി ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സംഭവത്തില്‍ കേസന്വേഷണം തുടരുകയാണ്.