Saturday, May 18, 2024
keralaNews

പള്ളിക്കരയില്‍ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും തുറന്നു.

കൊച്ചി പള്ളിക്കരയില്‍ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും തുറന്നു. അമ്പലമുകളില്‍ ജീവനക്കാരെ കയറ്റിയ കിറ്റെക്‌സിന്റെ വാഹനം തടഞ്ഞു. കാസര്‍കോട് ദേശീയ പാതയില്‍ സ്വകാര്യവാഹനങ്ങളടക്കം തടഞ്ഞു. വാഹനങ്ങളുടെ താക്കോല്‍ സമരാനുകൂലികള്‍ ഊരിയെടുത്തു. ആലപ്പുഴയില്‍ പണിമുടക്ക് ടൂറിസത്തെ ബാധിച്ചില്ല. ഹൗസ് ബോട്ടുകളില്‍ സഞ്ചാരികളുടെ തിരക്കാണ്.

ഡല്‍ഹി ഉള്‍പ്പെടെ മറ്റിടങ്ങളില്‍ ഗതാഗതം പതിവുപോലെ തുടരുന്നു. എന്നാല്‍ ബംഗാളില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. നാളെ രാത്രി 12 വരെയാണു പണിമുടക്ക്. ബിജെപിയുടെ പോഷക സംഘടനയായ ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണു പണിമുടക്കുന്നത്. തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.