Thursday, May 16, 2024
keralaNews

നെടുമങ്ങാട് എസ്ഐയെ ആക്രമിച്ച ആറംഗ സംഘം അറസ്റ്റില്‍

നെടുമങ്ങാട്  എസ്.ഐ യെ ആക്രമിച്ച കേസിലെ ആറംഗ സംഘത്തെ നെടുമങ്ങാട് ഉ്യടജയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തു. ഷൈജു, രാഹുല്‍, വിഷ്ണു, ജിനു രാജ്, അനന്തു, ആദര്‍ശ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. നിരവധി ക്രിമിനല്‍ കേസിലെ പ്രതികളെ കീഴ്‌പ്പെടുത്തുന്നതിനിടയില്‍ നെടുമങ്ങാട് എസ് ഐ സുനില്‍ ഗോപിയ്ക്ക് മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ എസ് ഐ യുടെ കൈ ഒടിഞ്ഞു. കരകുളം മുല്ലശ്ശേരി തോപ്പില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബോംബും വടിവാളും നീട്ടി ഗുണ്ടകള്‍ ഭീക്ഷണി മുഴക്കുന്നു എന്ന ഫോണ്‍ വന്നതിനെ തുടര്‍ന്നാണ് നെടുമങ്ങാട് നിന്നും എസ് ഐ സുനില്‍ ഗോപിയും സംഘവും സ്ഥലത്ത് എത്തിയത്.                                                                                                   നാടന്‍ ബോംബും വടിവാളുമായി നില്‍ക്കുന്ന പ്രതികളെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് ആക്രമണം നടന്നത്. ഇലക്ഷന്‍ ഡ്യൂട്ടി കഴിഞ്ഞ് എസ് ഐ കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് ചാര്‍ജ് എടുത്തത്. കൊലപാതക കേസിലെ പ്രതികളടങ്ങിയ ആറ് അംഗ സംഘം മാണ് ആക്രമണം നടത്തിയത്. ഷൈജു മെട്ടമൂട് അനിയുടെ കൊലപാതക കേസിലെ പ്രതിയാണ്. അരുവിക്കര ,പേരുര്‍ക്കട, കരമന പോലീസ് സ്റ്റേഷനില്‍ കേസ് ഉണ്ട്. ആക്രമണത്തില്‍ എസ്.ഐ യുടെ ഇടത് കൈ മുട്ടിന് പൊട്ടല്‍ ഉണ്ട്. അക്രമണത്തിനിടെ ഷൈജു ,രാഹുല്‍ എന്നീ രണ്ട് പേരെ എസ് ഐ തന്നെ പിടികൂടി. മറ്റ് പ്രതികള്‍ ഓടിപ്പോയി അക്രമണത്തിനിടെ പ്രതികള്‍ മുല്ലശ്ശേരി തോപ്പില്‍ നാടന്‍ ബോബുകള്‍ എറിയുകയും ചെയ്തു.