Friday, May 17, 2024
Newsworld

താലിബാന്‍ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍: സ്ത്രീകളെ ബലമായി പിടിച്ചുകൊണ്ടുപോയി ഭീകരരുമായി വിവാഹം കഴിപ്പിക്കുന്നു

അഫ്ഗാനിസ്താന്‍ പിടിച്ചടക്കിക്കൊണ്ടിരിക്കുന്ന താലിബാന്‍ ഭീകരര്‍, പ്രദേശവാസികളോടും സൈനികരോടും ചെയ്യുന്ന ക്രൂരത അവര്‍ണനീയമെന്ന് റിപ്പോര്‍ട്ട്. താലിബാന്‍ പിടിച്ചടക്കുന്ന പ്രദേശങ്ങളില്‍ നാട്ടുകാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും സ്ത്രീകളെ ബലമായി പിടിച്ചുകൊണ്ടുപോയി ഭീകരരുമായി വിവാഹം കഴിപ്പിക്കുന്നു.പിടിയിലാകുന്ന സൈനികരെ ക്രൂരമായി വധിക്കുന്നതും താലിബാന്റെ വിനോദമാണ്. നാട്ടുകാര്‍ക്കു നേരെ പ്രകോപനമില്ലാതെ ആക്രമണങ്ങളും ഇവര്‍ അഴിച്ചുവിടുന്നു. അവിവാഹിതരായ സ്ത്രീകളെയും പെണ്‍കുട്ടികളെയും പോലും ഭീകരരുടെ ഭാര്യമാരാന്‍ വിട്ടുകൊടുക്കാനാണ് താലിബാന്റെ നിര്‍ദേശം.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ കടുത്ത ലൈംഗിക അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് നടക്കുന്നത്. ഇതിനകം തന്നെ കാണ്ടഹാറും ലഷ്‌കര്‍ ഘട്ടുമടക്കം നിര്‍ണായക കേന്ദ്രങ്ങള്‍ പിടിച്ചടക്കിയ താലിബാന്‍ ദിവസങ്ങള്‍ക്കുള്ളില്‍ കാബൂളും സമീപ നഗരങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കുമെന്നുമാണ് സൂചന.അമേരിക്ക അടക്കം ഒട്ടുമിക്ക രാജ്യങ്ങളും തങ്ങളുടെ എംബസികളിലെ ജീവനക്കാരെ വെട്ടിച്ചുരുക്കി. പൗരന്മാരോട് സ്വദേശത്തേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചു. ഇന്ത്യക്കാര്‍ അടക്കം തട്ടിക്കൊണ്ടുപോകലിന് വിധേയമാകാന്‍ സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.